ഉദയംപേരൂര്‍ ഐ ഒ സി ബോട്ട്ലിങ്ങ് പ്ലാന്റില്‍ സമരം ആറാം ദിവസം തുടരുന്നു.സംസ്ഥാനത്ത് പാചക വാതക ക്ഷാമം രൂക്ഷമാകുന്നു
BY swapna en3 Feb 2016 10:39 AM GMT
X
swapna en3 Feb 2016 10:39 AM GMT
തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഉദയംപേരൂര്‍ ഐ ഒ സി ബോട്ട്ലിങ്ങ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരം ആറാം ദിവസത്തിലേക്ക് കടന്നു. നാളെ വൈകിട്ട് റീജണല്‍ ലേബര്‍കമ്മീഷണറുടെ നേതൃത്വത്തില്‍ കാക്കനാട് കലക്ട്രേറ്റില്‍ വെച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടക്കും. ഈ ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് പാചകവാതകം ലഭിക്കാത്ത അവസ്ഥയാകും ഉണ്ടാവുക.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാനായി റീജണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്ന് സമരം തുടരുകയായിരുന്നു.. വേതന വര്‍ധന ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. ഐ എന്‍ ടി യു സി, സി ഐ ടി യു ,ബി എം എസ് എന്നീ യൂണിയനുകളാണ് സമരരംഗത്തുള്ളത്.ഹൗസ് കീപ്പിംഗ്,ലോഡിംഗ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ദ്ധന ആവശ്യപ്പെട്ടാണ്സമരം.
നിലവില്‍ 8400, 9400 എന്നിങ്ങനെയുള്ള വേതനം 15000 ആയി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ദിനംപ്രതി 120 നും 150 നും ഇടയില്‍ ലോഡുകളാണ് ഇവിടെ നിന്നും സംസ്ഥാനത്തിന്റെ പല ജില്ലകളിലേക്കും പോകുന്നത്.
മെല്ലെപ്പോക്ക് സമരം ആരംഭിച്ചതോടെ അമ്പതില്‍ താഴെ ലോഡുകളായി കുറഞ്ഞു. സമരം ആരംഭിച്ച് ഒരാഴ്ചയായതോടെ ലക്ഷങ്ങളുടെ സിലിണ്ടര്‍ നീക്കമാണ് നിലച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കാണ് ഈ പ്ലാന്റില്‍ നിന്നും ലോഡുകള്‍ പോകുന്നത്.പല ജില്ലകളും സമരം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.പലഡീലര്‍മാരുടെയും കയ്യില്‍ ഉണ്ടായിരുന്ന സ്റ്റോക്ക് തീര്‍ന്നതോടെ സിലിണ്ടറിന്റെ കാര്യത്തില്‍ ക്ഷാമം നേരിടുകയാണ്.ഫെബ്രുവരി മൂന്നിനകം സേവന വേതന കരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയായ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഈ പ്ലാന്റിലെ കരാറുകാരന് നെട്ടൂര്‍ സ്വദേശിയായിരുന്നു. അയാള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതന വ്യവസ്ഥകളൊന്നും പാലിക്കാതെ വരികയും ഒരു പാട് സമരങ്ങള്‍ യൂണിയനുകള്‍ നടത്തി ഇയാളെ മാറ്റിയിരുന്നു.എന്നാല്‍ പുതിയ കരാറുകാരനായി ഇദ്ദേഹത്തിന്റെ മകനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്ന് ഇതെല്ലാം പാലിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കരാര്‍ ഏറ്റെടുത്തത്.എന്നാല്‍ അതൊന്നും പാലിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. നാളെ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഫെബ്രുവരി 8 ന് ശേഷം അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT