Flash News

ഉത്തരേന്ത്യയില്‍ വീണ്ടും പൊടികാറ്റ്:27 മരണം നിരവധി പേര്‍ക്ക് പരിക്ക്

ഉത്തരേന്ത്യയില്‍ വീണ്ടും പൊടികാറ്റ്:27 മരണം നിരവധി പേര്‍ക്ക് പരിക്ക്
X


ന്യൂഡല്‍ഹി:ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോയെയുണ്ടായ ശക്തമായ പൊടികാറ്റില്‍ 27 പേര്‍ കൊല്ലപെടുകയും, നിരവധി പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.ഉത്തര്‍ പ്രദേശില്‍ 17 ഉം,ഉത്തരാഖണ്ഡില്‍ 4ഉം,പശ്ചിമ ബംഘാളിലുണ്ടായ കാറ്റിലും,മിന്നലിലും 6 പേര്‍ വീതവുമാണ് കൊല്ലപെട്ടത്.ഉത്തര്‍ പ്രദേശില്‍ 17 പേര്‍ കൊല്ലപെടുകയും,പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മരം വീണോ, വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലക്താവ് വ്യക്തമാക്കി. മോറാദാ്ബാദിനെയാണ് പൊടികാറ്റ് ഏറ്റവുമധികം ബാധിച്ചത്.ഏഴ് പേരാണ് ജില്ലയില്‍ മാത്രമായി മരിച്ചത്.3 പേര്‍ സാംബാലില്‍ മരിച്ചു, രണ്ടുപേര്‍ വീതം ബാദായും, മുസാഫിര്‍ നഗര്‍,മീററ്റ് എന്നിവിടങ്ങളിലും ഒരാള്‍ അംറഹോയിലും മരണപെട്ടു.അംറോഹയില്‍ അഞ്ച് പേര്‍ക്ക് പരികേറ്റിട്ടുണ്ട്,മോറദാബാദില്‍ മൂന്ന് പേരും,മുസഫര്‍ നഗറില്‍ രണ്ടാളും,ബദായുവില്‍ ഒരാള്‍ക്കുമാണ് പരിക്കേറ്റത്.24 മണിക്കൂറിനകം എല്ലാ ജില്ലയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ബംഗാളില്‍ നാദിയ,പശ്ചിമ മിഡിനാപൂര്‍ എന്നി ജില്ലകളില്‍ രണ്ട് പേര്‍ വീതം മരണപെട്ടതായും,ബിര്‍ദ്വാന്‍,വെസ്റ്റ് ബുര്‍ദ്വാന്‍ എന്നിവിടങ്ങളിലായി ഒരാള്‍ വീതം മരിച്ചതായും സംസ്ഥാന പോലിസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.ബംഗാളിന്റെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മേഖല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.്ഡല്‍ഹി,ദേശീയ തലസ്ഥാന പ്രദേശങ്ങളിലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊടികാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാവിലെ പൊതുവില്‍ നല്ല കാലാവ്സ്ഥയാണെങ്കിലും,വൈകുന്നേരത്തോടെ പൊടികാറ്റിനുള്ള സാധ്യതണ്ടെന്നാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അധികൃതര്‍ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച്ച ഉത്തര്‍ പ്രദേശ്,ബീഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ പൊടികാറ്റില്‍ 34 പേര്‍ കൊല്ലപെട്ടിരുന്നു.ഇതിന് മുന്നെ മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര്‍ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it