ഉത്തരകൊറിയന്‍ ഉപരോധം ഒരു വര്‍ഷത്തേക്കു നീട്ടി
BY kasim kzm24 Jun 2018 3:19 AM GMT
kasim kzm24 Jun 2018 3:19 AM GMT
വാഷിങ്ടന്‍: യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തരകൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നും ഉപരോധം ഒരു വര്‍ഷത്തേക്കു കൂടി തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഉത്തര കൊറിയയില്‍ നിന്ന് ഇനി അണ്വായുധ ഭീഷണിയുണ്ടാവില്ലെന്നു സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് കോണ്‍ഗ്രസ്സിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഉത്തരവില്‍ വെള്ളിയാഴ്ച ട്രംപ് ഒപ്പിട്ടു.
ഉത്തര കൊറിയയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധം തുടരും. ഉത്തര കൊറിയന്‍ നേതാക്കള്‍ക്കോ ഭരണകക്ഷിക്കോ യുഎസിലുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും നിലനില്ക്കും. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരില്‍ നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെയാണിത്.
ഉപരോധങ്ങള്‍ തുടരുമെന്നും ചര്‍ച്ചകളുടെ പുരോഗതിക്കനുസരിച്ചു മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. ഉത്തര കൊറിയയിലെ അണ്വായുധങ്ങളുടെ സാന്നിധ്യവും അവയുടെ വ്യാപനത്തിനുള്ള സാധ്യതയും സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയായി തുടരുകയാണെന്ന് ട്രംപ് കുറിച്ചു. ട്രംപിന്റെ കര്‍ക്കശ നിലപാടിനോട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണു ലോകരാഷ്ട്രങ്ങള്‍.
ഉത്തര കൊറിയയില്‍ നിന്ന് ഇനി അണ്വായുധ ഭീഷണിയുണ്ടാവില്ലെന്നു സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് കോണ്‍ഗ്രസ്സിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഉത്തരവില്‍ വെള്ളിയാഴ്ച ട്രംപ് ഒപ്പിട്ടു.
ഉത്തര കൊറിയയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധം തുടരും. ഉത്തര കൊറിയന്‍ നേതാക്കള്‍ക്കോ ഭരണകക്ഷിക്കോ യുഎസിലുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും നിലനില്ക്കും. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരില്‍ നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെയാണിത്.
ഉപരോധങ്ങള്‍ തുടരുമെന്നും ചര്‍ച്ചകളുടെ പുരോഗതിക്കനുസരിച്ചു മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. ഉത്തര കൊറിയയിലെ അണ്വായുധങ്ങളുടെ സാന്നിധ്യവും അവയുടെ വ്യാപനത്തിനുള്ള സാധ്യതയും സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയായി തുടരുകയാണെന്ന് ട്രംപ് കുറിച്ചു. ട്രംപിന്റെ കര്‍ക്കശ നിലപാടിനോട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണു ലോകരാഷ്ട്രങ്ങള്‍.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT