ഉഗാണ്ട: പ്രസിഡന്റ് സ്ഥാനാര്‍ഥി അറസ്റ്റില്‍
BY Sumeera SMR19 Feb 2016 8:38 PM GMT
Sumeera SMR19 Feb 2016 8:38 PM GMT
കംപാല: ഉഗാണ്ടയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ഫോറം ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് (എഫ്ഡിസി) പാര്‍ട്ടി നേതാവ് കിസ്സ ബെസിഗ്യയാണ് അറസ്റ്റിലായത്. തലസ്ഥാനമായ കംപാലയിലെ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അറസ്റ്റ്. ഓഫിസിനു പുറത്ത് പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഓഫിസിനു സമീപം വന്‍ തോതില്‍ സൈന്യത്തെയും പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.
അറസ്റ്റിനുള്ള കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ല. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ബെസിഗ്യ അറസ്റ്റിലാവുന്നത്. അതേസമയം, പകുതിയോളം പോളിങ് സ്റ്റേഷനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് യോവേരി മുസിവേനി വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. അഞ്ചാംതവണയും ജനവിധി തേടുന്നമുസിവേനി 62 ശതമാനം വോട്ടുകള്‍ നേടിയതായും ബെസിഗ്യ 33 ശതമാനം വോട്ടുകള്‍ നേടിയതായും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
അറസ്റ്റിനുള്ള കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ല. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ബെസിഗ്യ അറസ്റ്റിലാവുന്നത്. അതേസമയം, പകുതിയോളം പോളിങ് സ്റ്റേഷനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് യോവേരി മുസിവേനി വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. അഞ്ചാംതവണയും ജനവിധി തേടുന്നമുസിവേനി 62 ശതമാനം വോട്ടുകള്‍ നേടിയതായും ബെസിഗ്യ 33 ശതമാനം വോട്ടുകള്‍ നേടിയതായും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT