ഉഗാണ്ടയില്‍ സംഘര്‍ഷം
BY Sumeera SMR16 Feb 2016 8:38 PM GMT
Sumeera SMR16 Feb 2016 8:38 PM GMT
കംപാല: പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയില്‍ പോലിസും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കംപാലയില്‍ ആയിരങ്ങള്‍ അണിനിരന്ന റാലിക്കു പിന്നാലെ പ്രധാന പ്രതിപക്ഷമായ ഫോറം ഫോര്‍ ഡമോക്രാറ്റിക് ചേഞ്ച് (എഫ്ഡിസി) നേതാവ് കിസ്സ ബിസിഗ്യയെ പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിപക്ഷ പ്രവര്‍ത്തകര്‍ പോലിസിനു നേരെ കല്ലെറിയുകയും തലസ്ഥാനത്തെ വാന്ഡിഗിയാ മേഖലയില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അനുമതിയില്ലാത്ത വഴിയിലൂടെ റാലി നടത്തിയതിലൂടെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാരോപിച്ചാണ് ബിസിഗ്യയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMTഇറാന്-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ്...
15 April 2024 5:31 AM GMTഇസ്രായേല്‍ ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്; 'വാഷിങ്ടണ്‍ ഇടപെട്ടാല്‍...
14 April 2024 11:04 AM GMTഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
14 April 2024 5:54 AM GMT