Sports

ഈ ഗോള്‍ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ദിമിത്രി പയെറ്റ്

സെയ്ന്റ ഡെനിസ്: റുമാനിയക്കെതിരായ മല്‍സരത്തിലെ ഗോള്‍ യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും നിരന്തരമുള്ള കഠിനാധ്വാനത്തിലൂടെയാണ് താന്‍ ഇതു സാധിച്ചെടുത്തതെന്നും ഫ്രാന്‍സിന്റെ വിജയശില്‍പ്പിയായ ദിമിത്രി പയെറ്റ് പറ ഞ്ഞു. ഇംഗ്ലീഷ് ടീം വെസ്റ്റ്ഹാമിനുവേണ്ടി കഴിഞ്ഞ സീസണില്‍ കാഴ്ചവച്ച മാസ്മരിക പ്രകടനമാണ് പയെറ്റിനെ കോച്ച് ദിദിയ ര്‍ ദെഷാംപ്‌സ് പ്ലെയിങ് ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്താന്‍ കാരണം. കോച്ചിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ച താരം മാന്‍ ഓഫ് ദി മാച്ച് പട്ടം കൈക്കലാക്കുകയും ചെയ്തിരുന്നു.
ടീമിന് അകത്തും പുറത്തുമായിട്ടായിരുന്നു നേരത്തേ പയെറ്റിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബെല്‍ജിയത്തിനെതിരേ ഫ്രാന്‍സ് 3-2ന് ജയിച്ച മല്‍സരത്തില്‍ ദേശീയ ജഴ്‌സിയില്‍ കന്നി ഗോള്‍ നേടിയെങ്കിലും താരം പിന്നീട് ടീമില്‍ നിന്നു പുറത്തായി. കോച്ചിന് തന്നോടുള്ള അവഗണനയില്‍ പയെറ്റിന് കടുത്ത നിരാശയുമുണ്ടായിരുന്നു. കോച്ച് യഥാര്‍ഥത്തില്‍ എന്താണ് തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് പയെറ്റ് അടുത്തിടെ പറഞ്ഞത്.
ദേശീയ ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും വെസ്റ്റ്ഹാമിനു വേണ്ടി നിരന്തരം മികച്ച പ്രകടനം കാഴ്ചവച്ച് താരം യൂറോ ടീമില്‍ സ്ഥാനം പിടിച്ചുവാങ്ങുകയായിരുന്നു. ഒടുവില്‍ ആദ്യ കളിയില്‍ തന്നെ ടീമിന്റെ ഹീറോയായി പയെറ്റ് കളംവിട്ടത് ആനന്ദക്കണ്ണീരോടെയായിരുന്നു.
Next Story

RELATED STORIES

Share it