ഇ-വേ ബില്ല് നാളെ മുതല്‍ കേരളത്തില്‍

തിരുവനന്തപുരം:രാജ്യത്തെ വാണിജ്യ ചരക്ക് നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ-വേ ബില്ല് സംവിധാനം നാളെമുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാവും. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് നാളെ മുതല്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്.
നിലവിലുള്ള സംവിധാനങ്ങളില്‍ നിന്ന് വിത്യസ്തമായി ഇ-വേ ബില്ല് സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കുനീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍ കൂടാതെ തന്നെ മൂല്യമുള്ള രേഖയായി മാറും. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ-വേ ബില്ല് സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം. എന്നാല്‍, വില്‍ക്കുന്ന ആള്‍ ഇ-വേ ബില്ല് എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ, ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇ-വേ ബില്ല് എടുക്കാം. ആരെടുത്താലും മൂന്ന് കൂട്ടരുടെയും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ലഭിക്കും.
ഇ-വേ ബില്ല് സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ, ചരക്ക് നീക്കം നടക്കാതെ വരുകയോ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇ-വേ ബില്ല് എടുത്ത ആളിന് തന്നെ ക്യാന്‍സല്‍ ചെയ്യാം.
കൂടാതെ ചരക്ക് സ്വീകരിക്കുന്ന ആളുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ ഇ -വേ ബില്ല് നല്‍കിയാല്‍ തിരസ്‌കരിക്കാനും സംവിധാനമുണ്ട്. ംംം.സലൃമഹമമേഃല.െ ഴീ ്.ശി ലെ ടാക്‌സ് പെയേഴ്‌സ് സര്‍വീസില്‍ ലഭ്യമാക്കുന്ന ഇ-വേ ബില്ല് ലിങ്ക് വഴി വ്യാപാരികള്‍ക്ക് ഇ-വേ ബില്ല് സൈറ്റില്‍ ലോഗിന്‍ ചെയ്യാം. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍: 1. ഇ-വേ ബില്ല് എടുക്കുന്നതിന്, ആദ്യം ഇ-വേ ബില്ല് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചും അല്ലാത്തവര്‍ പാന്‍, ആധാര്‍ എന്നിവ ഉപയോഗിച്ചുമാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്.
2. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കാണ് ഇ-വേ ബില്ല് സന്ദേശങ്ങള്‍ ലഭിക്കുന്നത്. വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തയ്യാറായിട്ടുണ്ട്. നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it