ഇഹ്സാനുല്‍ ഹക്കിന് ആശ്വാസം; 5.5 ലക്ഷത്തിന്റെ ഇന്‍സുലിന്‍ പമ്പ് ലഭിച്ചു
BY kasim kzm20 March 2018 4:08 AM GMT
kasim kzm20 March 2018 4:08 AM GMT
തിരുവനന്തപുരം: കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന് ബുഷ്റ ദമ്പതികളുടെ ഏകമകന് മൂന്നര വയസ്സുകാരന് ഇഹ്സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്. ഗുരുതര പ്രമേഹം ബാധിച്ച ഇഹ്സാനുല്‍ ഹക്കിന് 5.5 ലക്ഷം വിലയുള്ള അത്യാധുനിക ഇന്‍സുലിന്‍ പമ്പ് അടങ്ങിയ കിറ്റ് ആരോഗ്യ സാമൂഹികനീതി മന്ത്രി കെകെ ശൈലജ നല്കി. കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്കുന്ന സംവിധാനമാണ് ഇന്‍സുലിന്‍ പമ്പ്. ചെറിയൊരു സൂചി ശരീരത്തിനോട് ചേര്‍ത്തുവച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മന്ത്രി—ക്കൊപ്പമുണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇഹ്സാന്് പ്രമേഹ രോഗം ടൈപ്പ് 1 ഉള്ളതായി കണ്ടെത്തിയത്. പനി വന്നു കുറഞ്ഞെങ്കിലും പിന്നീട് അബോധവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രി ഐസിയുവില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ നിന്നു പ്രമേഹം കൂടിയ അവസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയുടെ ഷുഗര്‍ ലെവല്‍ കൂടുകയും പെട്ടെന്ന് താഴുകയും ചെയ്തു. ഇന്‍സുലിന്‍ കുത്തിവയ്പ്പിനേക്കാള്‍ നല്ലതാണ് ഇന്‍സുലിന്‍ പമ്പെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചു.
സ്വകാര്യ കമ്പനി വാടകയടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയത്. മാസം തോറും നല്ലൊരു തുക വാടകയ്ക്കും മറ്റുമായി ചെലവായി. അറബിക് ടീച്ചറായ ബുഷ്റ, മകന് അസുഖം കൂടിയതോടെ ജോലി രാജി വയ്ക്കുകയുമായിരുന്നു. കാര്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഷിഹാബുദ്ദീന് മകന്റെ ചികില്‍സാ ചെലവ് താങ്ങുന്നതിനപ്പുറമായിരുന്നു. തുടര്‍ന്ന്് ആരോഗ്യ മന്ത്രിയെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടയുടന്‍ മന്ത്രി വേണ്ട സഹായം ചെയ്യുന്നതിനായി സാമൂഹിക സുരക്ഷാമിഷനെ ചുമതലപ്പെടുത്തി.
കുട്ടികള്‍ക്കുള്ള പ്രമേഹ ചികില്‍സയ്ക്കായുള്ള ‘മിഠായി’ പദ്ധതി നിലവില്‍ വന്നാലുടന്‍ ഇത് പരിഗണിക്കാമെന്നുറപ്പു നല്‍കിയിരുന്നു. പക്ഷെ ടെണ്ടര്‍ നടപടികള്‍ സാങ്കേതികമായി വൈകിയതു കാരണം മിഠായി പദ്ധതി തുടങ്ങാന്‍ കാലതാമസം വന്നതോടെ അവര്‍ വീണ്ടും മന്ത്രിയെ കണ്ടു.
തുടര്‍ന്ന് അടിയന്തരമായി കുട്ടിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു. സാമൂഹിക സുരക്ഷാമിഷന്റെ ഫണ്ടുപയോഗിച്ച് 5.5 ലക്ഷം വിലയുള്ള ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കിയത്. മിഠായി പദ്ധതി പ്രാവര്‍ത്തികമായാല്‍ കുട്ടിയുടെ ചികില്‍സയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് ഇഹ്സാന്് പ്രമേഹ രോഗം ടൈപ്പ് 1 ഉള്ളതായി കണ്ടെത്തിയത്. പനി വന്നു കുറഞ്ഞെങ്കിലും പിന്നീട് അബോധവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രി ഐസിയുവില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ നിന്നു പ്രമേഹം കൂടിയ അവസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയുടെ ഷുഗര്‍ ലെവല്‍ കൂടുകയും പെട്ടെന്ന് താഴുകയും ചെയ്തു. ഇന്‍സുലിന്‍ കുത്തിവയ്പ്പിനേക്കാള്‍ നല്ലതാണ് ഇന്‍സുലിന്‍ പമ്പെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചു.
സ്വകാര്യ കമ്പനി വാടകയടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയത്. മാസം തോറും നല്ലൊരു തുക വാടകയ്ക്കും മറ്റുമായി ചെലവായി. അറബിക് ടീച്ചറായ ബുഷ്റ, മകന് അസുഖം കൂടിയതോടെ ജോലി രാജി വയ്ക്കുകയുമായിരുന്നു. കാര്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഷിഹാബുദ്ദീന് മകന്റെ ചികില്‍സാ ചെലവ് താങ്ങുന്നതിനപ്പുറമായിരുന്നു. തുടര്‍ന്ന്് ആരോഗ്യ മന്ത്രിയെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടയുടന്‍ മന്ത്രി വേണ്ട സഹായം ചെയ്യുന്നതിനായി സാമൂഹിക സുരക്ഷാമിഷനെ ചുമതലപ്പെടുത്തി.
കുട്ടികള്‍ക്കുള്ള പ്രമേഹ ചികില്‍സയ്ക്കായുള്ള ‘മിഠായി’ പദ്ധതി നിലവില്‍ വന്നാലുടന്‍ ഇത് പരിഗണിക്കാമെന്നുറപ്പു നല്‍കിയിരുന്നു. പക്ഷെ ടെണ്ടര്‍ നടപടികള്‍ സാങ്കേതികമായി വൈകിയതു കാരണം മിഠായി പദ്ധതി തുടങ്ങാന്‍ കാലതാമസം വന്നതോടെ അവര്‍ വീണ്ടും മന്ത്രിയെ കണ്ടു.
തുടര്‍ന്ന് അടിയന്തരമായി കുട്ടിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു. സാമൂഹിക സുരക്ഷാമിഷന്റെ ഫണ്ടുപയോഗിച്ച് 5.5 ലക്ഷം വിലയുള്ള ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കിയത്. മിഠായി പദ്ധതി പ്രാവര്‍ത്തികമായാല്‍ കുട്ടിയുടെ ചികില്‍സയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT