ഇസ്രായേല്‍  ആക്രമണം: മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

തെല്‍അവീവ്: അധിനിവേശ ഫലസ്തീനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്നു കൗമാരക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. അറാഖിലാണ് ആദ്യ ആക്രമണം നടന്നത്. ഇതില്‍ 15കാരായ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. നിഹാദ് റഈദ് വകീദ്, ഫുആദ് മര്‍വാന്‍ വകീദ് എന്നിവരാണു മരിച്ചത്.
വെസ്റ്റ്ബാങ്കിലെ ബത്‌ലഹേമിന് വടക്കുഭാഗത്ത് മസ്മൂരിയ ചെക്‌പോയിന്റിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. സൈന്യത്തിനു നേരേ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് മസ്മൂരിയയില്‍ 17കാരിയായ നയീം അഹ്മദ് സാഫിയയെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 176 ആയതായി ഫലസ്തീന്‍ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it