ഇറാന്-സൗദി നയതന്ത്ര തര്‍ക്കം; ഇറാനില്‍നിന്ന് അംബാസഡറെ കുവൈത്ത് തിരിച്ചുവിളിച്ചു
BY Sumeera SMR6 Jan 2016 3:26 AM GMT
Sumeera SMR6 Jan 2016 3:26 AM GMT
കുവൈത്ത് സിറ്റി: സൗദി അറേബ്യ-ഇറാന് നയതന്ത്ര തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയാണെന്നു കുവൈത്ത് പ്രഖ്യാപിച്ചു.
ഭീകരബന്ധം ആരോപിച്ച് പ്രമുഖ ശിയാ പുരോഹിതന് നിംറ് അല്‍ നിംറ് ഉള്‍പ്പെടെ 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഇറാന് തലസ്ഥാനമായ തെഹ്റാനിലെ സൗദി എംബസി ആക്രമിച്ച പ്രക്ഷോഭകര്‍ കെട്ടിടത്തിനു തീ വച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ വ്യോമഗതാഗതവും അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. സൗദി സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റയ്നും ഇറാനുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ, നാല്പ്പത്തെട്ട് മണിക്കൂറിനുളളില്‍ ഇറാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടുപോവാനും ബഹ്റയ്ന് ആവശ്യപ്പെട്ടു.
സുദാനും ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ യുഎഇ അധികൃതരും തീരുമാനമെടുത്തിട്ടുണ്ട്. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയാണ് കുവൈത്ത് തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചത്. അംബാസഡറെ തിരിച്ചുവിളിക്കുക വഴി ഇറാന്-കുവൈത്ത് ബന്ധത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തീരുമാനം അറിയിച്ച കുവൈത്ത് ഔദ്യോഗിക റേഡിയോ വ്യക്തമാക്കിയില്ല.
അതേസമയം, ഇറാനുമായി നയതന്ത്രബന്ധം വിച്ഛേദിച്ചത് സിറിയയിലെയും യമനിലെയും സമാധാന ചര്‍ച്ചകളെ ബാധി—ക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ഭീകരബന്ധം ആരോപിച്ച് പ്രമുഖ ശിയാ പുരോഹിതന് നിംറ് അല്‍ നിംറ് ഉള്‍പ്പെടെ 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഇറാന് തലസ്ഥാനമായ തെഹ്റാനിലെ സൗദി എംബസി ആക്രമിച്ച പ്രക്ഷോഭകര്‍ കെട്ടിടത്തിനു തീ വച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ വ്യോമഗതാഗതവും അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. സൗദി സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റയ്നും ഇറാനുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ, നാല്പ്പത്തെട്ട് മണിക്കൂറിനുളളില്‍ ഇറാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടുപോവാനും ബഹ്റയ്ന് ആവശ്യപ്പെട്ടു.
സുദാനും ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താന്‍ യുഎഇ അധികൃതരും തീരുമാനമെടുത്തിട്ടുണ്ട്. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയാണ് കുവൈത്ത് തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചത്. അംബാസഡറെ തിരിച്ചുവിളിക്കുക വഴി ഇറാന്-കുവൈത്ത് ബന്ധത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് തീരുമാനം അറിയിച്ച കുവൈത്ത് ഔദ്യോഗിക റേഡിയോ വ്യക്തമാക്കിയില്ല.
അതേസമയം, ഇറാനുമായി നയതന്ത്രബന്ധം വിച്ഛേദിച്ചത് സിറിയയിലെയും യമനിലെയും സമാധാന ചര്‍ച്ചകളെ ബാധി—ക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT