ഇറാന്, റഷ്യ, സിറിയ സംയുക്ത സേനാ രൂപീകരണത്തിന് ഇറാഖ്
BY kasim kzm3 Sep 2018 1:37 AM GMT
kasim kzm3 Sep 2018 1:37 AM GMT
ബഗ്ദാദ്: ഐഎസിനെതിരേ സംയുക്ത സേന രൂപീകരിക്കുന്നതിനു നാലു രാഷ്ട്രങ്ങളുടെ തീരുമാനം. ഇറാഖ്, ഇറാന്, റഷ്യ, സിറിയ എന്നീ രാജ്യങ്ങളാണ് ഐഎസിനെതിരേ ശക്തമായ നീക്കം നടത്തുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. ബഗ്ദാദില്‍ ഇറാഖി സൈനിക കമാന്‍ഡര്‍മാരുമായി ഇറാന്, റഷ്യ, സിറിയ സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ ഐഎസ് ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സൈനിക മേധാവികള്‍ തീരുമാനമെടുത്തു. വിവര കൈമാറ്റവും സൈനിക സഹകരണവും ഇതില്‍ ഉള്‍പ്പെടും. ആക്രമണങ്ങള്‍ ശക്തമാക്കാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അണികളോടു കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ നാലു പ്രവിശ്യകളിലായി 2000ത്തോളം ഐഎസ് സായുധര്‍ ഉണ്ടെന്നാണു കരുതുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT