ഇറാഖി ജനത യുഎസിനെ ശത്രുവായി കാണുന്നുവെന്ന് സര്‍വേ
BY sdq Kappan16 April 2016 2:16 PM GMT
X
sdq Kappan16 April 2016 2:16 PM GMT
ന്യൂയോര്‍ക്ക്: രാജ്യത്ത് അധിനിവേശം നടത്തിയ അമേരിക്കയെ 90 ശതമാനം ഇറാഖികളും ശത്രുവായാണ് പരിഗണിക്കുന്നതെന്നു സര്‍വേ. സദ്ദാം ഹുസയ്നില്നിന്ന് ഇറാഖി ജനതയെ മോചിപ്പിക്കുന്നതിനായി നടത്തിയ അധിനിവേശം വന്‍ പരാജയമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. പ്രമുഖ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റ് റിസര്‍ച്ചിങ് സ്ഥാപനമായ പെന്‍ സ്കോയന്‍ ബെര്ലാന്ഡിന്റെ സര്‍വേയാണ് യുഎസിനെതിരായ അറബ്ജനതയുടെ രോഷം പ്രതിഫലിപ്പിച്ചത്. മൂന്ന് ഇറാഖി പട്ടണങ്ങളിലെ 18നും 24നും ഇടയില്‍ പ്രായമുള്ള 250 പേരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് സര്‍വേ തയ്യാറാക്കിയത്. കൂടാതെ 15 അറബ് രാജ്യങ്ങളിലെ 3250ഓളം പേരുമായി കൂടിക്കാഴ്ചയും സര്‍വേക്കായി നടത്തി. ഇറാഖും യമനും ഫലസ്തീനും യുഎസിനെ ശത്രുവായാണ് കാണുന്നതെന്നു സര്‍വേ പറയുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT