ഇരുമ്പകചോല ജോര്‍ജ് മാത്യു കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍
BY Sumeera SMR12 Feb 2016 4:51 AM GMT
Sumeera SMR12 Feb 2016 4:51 AM GMT
മണ്ണാര്‍ക്കാട്: ഇരുമ്പകച്ചോലയിലെ വടയാറ്റുകുഴി ജോര്‍ജ് മാത്യു (22) കൊല്ലപ്പെട്ട കേസല്‍ സുഹൃത്ത് ഇരുമ്പകച്ചോല മൈലം കോട്ടില്‍ അനൂപ് (29) അറസ്റ്റില്‍. കഴിഞ്ഞ ഞായര്‍ രാത്രി ഏഴരയോടെയാണ് ജോര്‍ജ് മാത്യു ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. അറസ്റ്റിലായ അനൂപും സുഹൃത്തുക്കളായ ബി ബിനും ബെന്നിയും ഇരുമ്പകച്ചോലയിലെ തോടിനു സമീപം മദ്യപിച്ച് തിരിച്ചു വരുന്നതിനിടെ മൊബൈ ല്‍ ഫോണി ല്‍ ഗെയിം കളിക്കുകയായിരുന്ന ജോ ര്‍ജ് മാത്യുവുമായി വാക്ക് തര്‍ക്കമുണ്ടായി. നേരത്തെ ബൈക്ക് നിറുത്തുന്നതുമായി ബന്ധപ്പെട്ട് അനൂപിന് ഒപ്പമുള്ളവരുമായി ജോ ര്ജിന് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മടങ്ങിപ്പോയ ജോര്‍ജിനെ അനൂപ് പിന്നില്‍ നിന്ന് വിളിക്കുകയായിരുന്നു. തിരിച്ച് വന്ന ജോ ര്‍ജ് അനൂപിനെ പിടിച്ചു തള്ളി വീണുപോയ അനൂപ് എഴുന്നേറ്റു ജോര്‍ജിന്റെ കഴുത്തില്‍ പിടിമുറുക്കി. ഈ പിടുത്തമാണ് മരണത്തിന് കാരണമായത്.
ശരീരത്തില്‍ മറ്റു മുറിവുകള്‍ ഉണ്ടായിരുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ കഴുത്തിലെ പിടുത്തം മരണകാരണമായേക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം മൂന്ന് സുഹൃത്തുക്കളും പോലിസ് നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപ് കുറ്റം സമ്മതിക്കുകയായിരുന്നു.
സി ഐ ആര് മനോജ്, എസ്ഐ ഷിജു എബ്രഹാം, എഎസ്ഐമാരായ റോയി, അബ്ദുല്‍സലാം, സിപിഒമാരായ ബെന്നി, ഷാഫി, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. അറസ്റ്റിലായ അനൂപും സുഹൃത്തുക്കളായ ബി ബിനും ബെന്നിയും ഇരുമ്പകച്ചോലയിലെ തോടിനു സമീപം മദ്യപിച്ച് തിരിച്ചു വരുന്നതിനിടെ മൊബൈ ല്‍ ഫോണി ല്‍ ഗെയിം കളിക്കുകയായിരുന്ന ജോ ര്‍ജ് മാത്യുവുമായി വാക്ക് തര്‍ക്കമുണ്ടായി. നേരത്തെ ബൈക്ക് നിറുത്തുന്നതുമായി ബന്ധപ്പെട്ട് അനൂപിന് ഒപ്പമുള്ളവരുമായി ജോ ര്ജിന് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മടങ്ങിപ്പോയ ജോര്‍ജിനെ അനൂപ് പിന്നില്‍ നിന്ന് വിളിക്കുകയായിരുന്നു. തിരിച്ച് വന്ന ജോ ര്‍ജ് അനൂപിനെ പിടിച്ചു തള്ളി വീണുപോയ അനൂപ് എഴുന്നേറ്റു ജോര്‍ജിന്റെ കഴുത്തില്‍ പിടിമുറുക്കി. ഈ പിടുത്തമാണ് മരണത്തിന് കാരണമായത്.
ശരീരത്തില്‍ മറ്റു മുറിവുകള്‍ ഉണ്ടായിരുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ കഴുത്തിലെ പിടുത്തം മരണകാരണമായേക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം മൂന്ന് സുഹൃത്തുക്കളും പോലിസ് നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപ് കുറ്റം സമ്മതിക്കുകയായിരുന്നു.
സി ഐ ആര് മനോജ്, എസ്ഐ ഷിജു എബ്രഹാം, എഎസ്ഐമാരായ റോയി, അബ്ദുല്‍സലാം, സിപിഒമാരായ ബെന്നി, ഷാഫി, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT