kannur local

ഇരിട്ടി പാലം ജങ്ഷന്‍ വീതികൂട്ടല്‍; സ്ഥലം ഏറ്റെടുക്കല്‍ സര്‍വേ തുടങ്ങി

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ ഭാഗമായി ഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലം ജങ്ഷന്‍ വീതികൂട്ടാനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വേ തുടങ്ങി. റോഡ് വികസനത്തിനായി കെഎസ്ടിപി നേരത്തേ ഏറ്റെടുത്ത   ഭൂമിക്ക് പുറമെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. പുതിയ പാലത്തിന്റെ പൂര്‍ത്തീകരണത്തോടൊപ്പം നിലവിലുള്ള രീതിയില്‍ ജങ്ഷന്‍ വികസിപ്പിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കെഎസ്ടിപിയുടേയും ലോക ബാങ്കിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത്.
നേരത്തേ ഏറ്റെടുത്ത ഭൂമിക്ക് പുറമെ ഒരേക്കര്‍ 32 സെന്റ് സ്ഥലമാണ് അധികമായി ഏറ്റെടുക്കേണ്ടത്. പാലത്തിന്റെ പായം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് അധികഭൂമി വേണ്ടിവരുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നുവരുന്ന വാഹനങ്ങളും ഉളിക്കല്‍ ഭാഗത്തു നിന്നുളള വാഹനങ്ങളും വീരാജ്‌പേട്ട, കൂട്ടുപുഴ, എടൂര്‍ ഭഗത്തു നിന്നുള്ള വാഹനങ്ങളും ഇരിട്ടി ടൗണ്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളും പാലം ജങ്ഷനില്‍ വച്ചാണ് വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോവുന്നത്. ഇപ്പോള്‍ തന്നെ ജങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വീതികൂടിയ പുതിയ പാലം പൂര്‍ത്തിയാവുന്നതോടെ ജങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാവുമെന്നും ലോകബാങ്ക് സംഘം കണ്ടെത്തിയിരുന്നു.
അടിയന്തരമായി വീതികൂട്ടാന്‍ കുടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അധികഭൂമി ഏറ്റെടുക്കാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മറ്റു നടപടികള്‍ നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കലക്്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓണത്തിന് മുമ്പ് ഭൂമിയേറ്റെടുക്കല്‍ പ്രവ്യത്തി പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപി ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി.
സര്‍വേ പൂര്‍ത്തീകരിച്ച് നോട്ടിഫൈ ചെയ്യണം. ഭൂഉടമകളുമായി ചര്‍ച്ച നടത്തി വിലനിര്‍ണയം നടത്തി വേണം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍. കെഎസ്ടിപി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ എസ് അനില്‍കുമാര്‍, സര്‍വേയര്‍ ടി അനില്‍കുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്.
Next Story

RELATED STORIES

Share it