Flash News

ഇരട്ട ഗോളോടെ ലുക്കാക്കു; ബെല്‍ജിയത്തിന് വമ്പന്‍ ജയം

ഇരട്ട ഗോളോടെ ലുക്കാക്കു; ബെല്‍ജിയത്തിന് വമ്പന്‍ ജയം
X


ബ്രൂസല്‍: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മല്‍സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരേ ബെല്‍ജിയത്തിന് വമ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കണ് ബെല്‍ജിയം വിജയം പിടിച്ചെടുത്തത്. മല്‍സരത്തിന്റെ 24ാം മിനിറ്റില്‍ റൂയിസിലൂടെ ആദ്യം ലീഡെടുത്തത് കോസ്റ്റാറിക്കയായിരുന്നു. എന്നാല്‍ 31ാം മിനിറ്റില്‍ മെര്‍ട്ടന്‍സിലൂടെ ബെല്‍ജിയം ആദ്യ ഗോള്‍ മടക്കി. പിന്നീട് 42ാം മിനിറ്റില്‍ റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തതോടെ ആദ്യ പകുതിയില്‍ 2-1ന്റെ ആധിപത്യം ബെല്‍ജിയത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയിലും ഗോള്‍ വേട്ട തുടര്‍ന്ന ബെല്‍ജിയത്തിന് വേണ്ടി 50ാം മിനിറ്റില്‍ ലുക്കാക്കു വീണ്ടും വലകുലുക്കി. ബെല്‍ജഡിയം 3-1ന് മുന്നില്‍.  ആക്രമിച്ച് മുന്നേറിയ ബെല്‍ജിയത്തിന് വേണ്ടി 64ാം മിനിറ്റില്‍ ബാറ്റ്ഷുവായിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 4-1ന്റെ തകര്‍പ്പന്‍ ജയത്തോടെ റഷ്യന്‍ ലോകകപ്പിലേക്ക് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞ് ബെല്‍ജിയം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മല്‍സരത്തിനിടെ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് പരിക്കേറ്റത് ബെല്‍ജിയത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട്, പനാമ, തുണീസ്യ എന്നീ ടീമുകള്‍ക്കൊപ്പമാണ് ബെല്‍ജിയം.
Next Story

RELATED STORIES

Share it