ഇന്ധനവില വര്‍ധന: റോഡ് നിശ്ചലമാക്കല്‍ സമരത്തെ പിന്തുണയ്ക്കുക- എസ്ഡിപിഐ

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ നാളെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന  റോഡ് നിശ്ചലമാക്കല്‍ സമരത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിറ്റ് സമയം വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കിയുള്ള പ്രതിഷേധത്തിനാണ് പാര്‍ട്ടിയുടെ ആഹ്വാനം. പെട്രോള്‍, ഡീസല്‍ വില നിര്‍ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ച് പിടിക്കുക , കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറയ്ക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  സമരം. പെട്രോളിനും ഡീസലിനും ഇപ്പോള്‍ നാം നല്‍കുന്ന വിലയില്‍ പകുതിയോളം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 21 രൂപ 48 പൈസ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായും 17 രൂപ 24 പൈസ സംസ്ഥാന സര്‍ക്കാരും പിടിച്ച് വാങ്ങുന്നു. ഇത് പിടിച്ച് പറിയും ഭീകരമായ കൊള്ളയുമാണ്.
ജനപക്ഷമല്ലാത്ത ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ജനരോഷമാണ്  എസ്ഡിപിഐ സംഘടിപ്പിച്ചിട്ടുള്ള വേറിട്ട സമരമായ റോഡ് നിശ്ചലമാക്കല്‍. ഇന്ധന വിലയിലെ നികുതി കുറച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നാവശ്യപ്പെട്ടുള്ള ഈ സമരം ജനനന്മക്കു  വേണ്ടിയുള്ളതാണ്. സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാനും വേണ്ടിയാണ്. സമരം വിജയിപ്പിക്കാന്‍ അദ്ദേഹം എല്ലാ വരുടെയും പിന്തുണയും സഹകരണവും  തേടി. എല്ലാവരും സ്വയം സന്നദ്ധരായി ഈ സമരത്തില്‍ പങ്കാളികളാവണമെന്നും വന്‍ ജനകീയ പ്രതിഷേധമാക്കി മാറ്റണമെന്നും അജ്മല്‍ ഇസ്മായില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it