Flash News

ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പാകിസ്താന്‍ ; സിന്ധു നദിയിലെ പാക് അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുത്തു



ഇസ്ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് കശ്മീരിലെ സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. ലോകബാങ്കും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ഫണ്ട് നിഷേധിച്ച അണക്കെട്ട് നിര്‍മാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്തതായി പാക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ അവകാശമുന്നയിക്കുന്ന ഗില്‍ജിത്ത്ബാള്‍ട്ടിസ്താന്‍ മേഖലയിലാണ് അണക്കെട്ട് വരുന്നത്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന് നേരത്തേ ഇന്ത്യയുടെ എതിര്‍പ്പ് കാരണമാണ് ആഗോള സാമ്പത്തിക ഏജന്‍സികള്‍ ഫണ്ട് നിഷേധിച്ചത്. ദിയമെര്‍ഭാഷ ഡാം പദ്ധതി എന്നാണ് പേര്. നിലവില്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ ജലവൈദ്യുത പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും പാക് ഊര്‍ജകാര്യ ബോര്‍ഡ് അധ്യക്ഷന്‍ മുസമ്മില്‍ ഹുസയ്ന്‍ പറയുന്നു. സിന്ധു നദിയിലെ അണക്കെട്ട് പദ്ധതിക്ക് ചൈനയില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തേ പാക് ആസൂത്രണ മന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പുതന്നെ അണക്കെട്ട് നിര്‍മാണത്തിന് പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മന്ദഗതിയിലായത്.  അണക്കെട്ട് പൂര്‍ത്തിയായാല്‍ 4500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നും മേഖലയിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ജലം കണ്ടെത്താമെന്നുമാണ് പാക് പ്രതീക്ഷ. അണക്കെട്ട് നിര്‍മാണത്തിനായി പാകിസ്താന്‍ ആദ്യം സമീപിച്ചത് ലോക ബാങ്കിനെയായിരുന്നു. എന്നാല്‍, ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it