Flash News

ഇന്ത്യയില്‍ പ്രതിദിനം നടക്കുന്നത് 3600 ബാലവിവാഹങ്ങള്‍

ഇന്ത്യയില്‍ പ്രതിദിനം നടക്കുന്നത് 3600 ബാലവിവാഹങ്ങള്‍
X
ഭുവനേശ്വര്‍: ബാലവിവാഹങ്ങള്‍ തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിവാഹം വലിയ ദേശീയ പ്രശ്‌നമാണെന്ന് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ അംബുജ് ശര്‍മ്മ പറഞ്ഞു. ബാലവിവാഹം സംബന്ധിച്ച മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 40ലേറെ ശതമാനവും ഇന്ത്യയിലാണ്. രാജ്യത്ത് ഓരോ ദിവസവും 3600 ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഏതാനും കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരം 2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 293ഉം 326ഉം ബാലവിവാഹങ്ങള്‍ മാത്രമാണ് നടന്നതെന്നാണ് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്-ആദ്ദേഹം പറഞ്ഞു.


ദേശീയ കുടുംബക്ഷേമ ആരോഗ്യ സര്‍വേ-4 ന്റെ കണക്ക് പ്രകാരം പശ്ചിമ ബംഗാളിലെ മൊത്തം വിവാഹങ്ങളില്‍ 40.7 ശതമാനം ബാലവിവാഹങ്ങളാണ്. 39.1 ശതമാനത്തോടെ ബിഹാര്‍ തൊട്ടുപിന്നിലുണ്ട്. ജാര്‍ഖണ്ഡില്‍ 38 ശതമാനവും രാജസ്ഥാനില്‍ 35.4 ശതമാനവും ബാലവിവാഹങ്ങള്‍ നടക്കുന്നു. പഞ്ചാബും കേരളവുമാണ് ഏറ്റവും പിന്നില്‍. ഇവിടങ്ങളില്‍ മൊത്തം വിവാഹങ്ങളുടെ 7.6 ശതമാനമാണ് ബാലവിവാഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബാലവിവാഹത്തില്‍ പഞ്ചാബില്‍ 61.42 ശതമാനവും കേരളത്തില്‍ 50 ശതമാനവും കുറവു വന്നിട്ടുണ്ട്- ശര്‍മ്മ പറഞ്ഞു.
Next Story

RELATED STORIES

Share it