ഇന്ത്യയില്‍ പീഡനം വ്യാപകമെന്ന് യുഎസ് സെനറ്റര്‍മാര്‍
BY midhuna mi.ptk30 May 2016 4:16 AM GMT
midhuna mi.ptk30 May 2016 4:16 AM GMT
വാഷിങ്ടണ്‍: പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യുഎസ് സെനറ്റര്‍മാര്‍ ഇന്ത്യയില്‍ രൂക്ഷമായ മനുഷ്യാവകാശലംഘനം നടക്കുകയാണന്ന വിമര്‍ശനവുമായി രംഗത്തെത്തി. സെനറ്റ് ഫോറിന് റിലേഷന്‍സ് കമ്മിറ്റി ഇന്ത്യന്‍ സാഹചര്യങ്ങളെപ്പറ്റി ഹിയറിങ് നടത്തുമ്പോഴാണ്് ഇന്ത്യയില്‍ 1.2 കോടി അടിമകളുണ്ടെന്നും രാജ്യത്ത് പൗരസമൂഹവും സന്നദ്ധസംഘടനകളും നിരന്തരമായി വേട്ടയാടപ്പെടുകയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചത്.ക്രൈസ്തവരും ദലിതുകളും മുസ്ലിംകളും വലിയ പീഡനത്തിനിരയാവുന്നുവെന്നും ഭരണകൂടം ക്രൈസ്തവസംഘടനകളെ പ്രത്യേകം ഉന്നംവയ്ക്കുന്നുവെന്നും അവര്‍ പറഞ്ഞു. ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പില്‍ അംഗമാവാനുള്ള ഇന്ത്യന്‍ ശ്രമത്തെ സെനറ്റര്‍ എഡ് മാര്‍ക്കെ ശക്തമായി എതിര്‍ത്തു. അത് ഉപഭൂഖണ്ഡത്തില്‍ അണ്വായുധമല്സരം ശക്തിപ്പെടുത്താനേ സഹായിക്കു എന്നു മാര്‍ക്കെ പറഞ്ഞു.യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ നിശാ ബിസ്വാളിനെതിരേയായിരുന്നു പ്രധാന വിമര്‍ശനം. സെനറ്റ് ഫോറിന് റിലേഷന്‍സ് കമ്മിറ്റിയുടെ മുമ്പാകെ മൊഴിനല്‍കുകയായിരുന്നു അവര്‍. കമ്മിറ്റി ചെയര്‍മാനും റിപബ്ലിക്കന്‍ നേതാവുമായ ബോബ് കോര്ക്കറായിരുന്നു ഇന്തോ-യുഎസ് ബന്ധങ്ങളെ ചോദ്യംചെയ്യുന്നതില്‍ പ്രമുഖന്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT