World

ഇന്ത്യന്‍ ടെക്കിയെ കൊലപ്പെടുത്തി: യുഎസ് പൗരന് 50 വര്‍ഷം തടവ്‌

വാഷിങ്ടണ്‍: ഇന്ത്യന്‍ പൗരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ശ്രീനിവാസ് കുചില്‍ ബോട്ട്‌ലാ യുഎസില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ യുഎസ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ 50 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
52കാരനായ ആദം ഡബ്ല്യൂ പുരിന്‍ടണ്ണിനെതിരേ കൊലപാതകമടക്കം നാലു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. വംശീയവിദ്വേഷമാണ് കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു. പരോളില്ലാത്ത തടവുശിക്ഷയാണ് പ്രതിക്ക് നല്‍കിയത്. 2017 ഫെബ്രുവരി 22ന് കാന്‍സാസിലെ ബാറിലാണ് ഇന്ത്യക്കാരനും രണ്ടു സഹപ്രവര്‍ത്തകര്‍ക്കും വെടിയേറ്റത്. കുചില്‍ ബോട്ട്‌ലായ്ക്ക് മൂന്നുതവണയാണ് വെടിയേറ്റത്. കൂടെയുണ്ടായുരുന്നു മദസാനിക്കും ഗ്രില്ലോട്ടയ്ക്കും കാലിനും നെഞ്ചിനുമാണ് വെടിയേറ്റത്.കുചില്‍ ബോട്ട്‌ലായുടെ വിധവ സുനന്യ ഡുംല ശിക്ഷ വിധിക്കുമ്പോള്‍ കാന്‍സാസ് കോടതിയില്‍ ഹാജരായിരുന്നില്ല.
Next Story

RELATED STORIES

Share it