ഇതു പോലൊരു വേദന ആര്‍ക്കും വരരുത്: പ്രഭാവതിയമ്മ

തിരുവനന്തപുരം: ഇതു പോലൊരു വേദന ആര്‍ക്കും വരരുതെന്ന് ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ. ഉരുട്ടിക്കൊല കേസില്‍ രണ്ടു പോലിസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു പ്രഭാവതിയമ്മയുടെ പ്രതികരണം. എന്റെ മകന് നീതി കിട്ടി. ഒരു മക്കള്‍ക്കും ഇനി ഇതു പോലെയൊരവസ്ഥ വരരുത്. അവര്‍ക്കു കിട്ടിയത് ഉചിതമായ വിധി. ഞാന്‍ വധശിക്ഷ തന്നെയാണു പ്രതീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. നീതിക്കായി ഒരുപാടലഞ്ഞു. ഇതൊരു പാഠമാവണം. താന്‍ കരയില്ലെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രഭാവതിയമ്മ പറഞ്ഞു. മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ നടത്തിയ നിയമയുദ്ധമാണു വിജയിച്ചത്. പ്രഭാവതിയുടെ ഏക മകനായിരുന്നു ഉദയകുമാര്‍. കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമമുണ്ടായെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it