ഇതുവരെ പിടിച്ചെടുത്തത് 6.09 കോടി രൂപ
BY Sumeera SMR25 April 2016 5:01 AM GMT
Sumeera SMR25 April 2016 5:01 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍നിന്ന് പോലീസും ഫഌയിങ് സ്ക്വാഡും 6.09 കോടി രൂപ പിടിച്ചെടുത്തു. പോലിസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 5.79 കോടി പിടിച്ചെടുത്തതായി ജില്ലാ പോലിസ് വകുപ്പ് അറിയിച്ചു. എക്സൈസ് വിഭാഗത്തിന്റെ പരിശോധനയില്‍ 603 ലിറ്റര്‍ മദ്യവും 42 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഫഌയിങ് സ്ക്വാഡിന്റെ പരിശോധനയില്‍ 30,07,375 രൂപ പിടിച്ചെടുത്തതായി ചെലവ് നോഡല്‍ ഓഫിസര്‍ കൂടിയായ ഫിനാന്‍സ് ഓഫിസര്‍ ടി കൃഷ്ണന് അറിയിച്ചു. ഇതില്‍നിന്നു 2.98 ലക്ഷം മതിയായ കാരണങ്ങളോടെ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി.
3.37 ലക്ഷം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നിന്നാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍നിന്നോ വ്യക്തികളില്‍ നിന്നോ ഇതുവരെ തുകയൊന്നും പിടിച്ചെടുത്തിട്ടില്ല.
സ്വകാര്യ വ്യക്തികളില്‍നിന്നു മാത്രമാണ് തുക പിടിച്ചെടുത്തിട്ടുള്ളത്. സ്ക്വാഡുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന പണം സമീപത്തെ ട്രഷറി സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക. ഇതിനായി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജില്ലയിലെ മുഴുവന്‍ സബ് ട്രഷറികളിലും 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഫഌയിങ് സ്ക്വാഡ് നിരീക്ഷണം ശക്തമാണ്. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവു കണക്കുകളുടെ പരിശോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ നിരീക്ഷണം, വിഡിയോ റെക്കോഡിങ് എന്നിവയാണ് പ്രധാനമായും സ്ക്വാഡ് നിര്‍വഹിക്കുന്നത്.
3.37 ലക്ഷം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നിന്നാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍നിന്നോ വ്യക്തികളില്‍ നിന്നോ ഇതുവരെ തുകയൊന്നും പിടിച്ചെടുത്തിട്ടില്ല.
സ്വകാര്യ വ്യക്തികളില്‍നിന്നു മാത്രമാണ് തുക പിടിച്ചെടുത്തിട്ടുള്ളത്. സ്ക്വാഡുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന പണം സമീപത്തെ ട്രഷറി സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക. ഇതിനായി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജില്ലയിലെ മുഴുവന്‍ സബ് ട്രഷറികളിലും 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഫഌയിങ് സ്ക്വാഡ് നിരീക്ഷണം ശക്തമാണ്. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവു കണക്കുകളുടെ പരിശോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ നിരീക്ഷണം, വിഡിയോ റെക്കോഡിങ് എന്നിവയാണ് പ്രധാനമായും സ്ക്വാഡ് നിര്‍വഹിക്കുന്നത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT