ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹപരിശോധന നടത്തി

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജിഷയുടെ വീടിനു സമീപം നിര്‍മാണ ജോലികള്‍ ചെയ്തുവന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹപരിശോധന നടത്തി. 30ഓളം ഇതര സംസ്ഥാന തൊഴിലാളികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ജിഷയെ കൊലപ്പെടുത്തിയ ആള്‍ക്കും ജിഷയുടെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിനുശേഷം ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആരെങ്കിലും നാട്‌വിട്ടുപോയിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലും പോലിസ് പരിശോധന നടത്തി. ജിഷയെ കൊലപ്പെടുത്തിയതിന് ശേഷം കൊലയാളി നടന്നുപോയെന്നു പറയുന്ന വഴിയുടെ സമീപമാണ് ഈ വീടുള്ളത്. ജിഷയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇവിടെ ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it