ഇടപാടുകള്‍ ഒന്നും വ്യക്തിപരമായ ഉദ്ദേശ്യങ്ങള്‍ക്കായി ചെയ്തതല്ല : കേന്ദ്രമന്ത്രി
BY fousiya sidheek7 Nov 2017 3:14 AM GMT
fousiya sidheek7 Nov 2017 3:14 AM GMT
ന്യൂഡല്‍ഹി: തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല താന്‍ നികുതി വെട്ടിച്ച് വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതെന്ന് പാരഡൈസ് പേപ്പേഴ്സില്‍ ആരോപണ വിധേയനായ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതിന് മുമ്പാണ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഒമിദിയോര്‍ നെറ്റ്വര്‍ക്കിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. 2010-2014 കാലഘട്ടത്തിലാണ് ഒമിദിയോര്‍ നെറ്റ്വര്ക് കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ഒമിദിയോറിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായിരുന്നു താന്‍. അമേരിക്കന്‍ ആസ്ഥാനമായ ഡിലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഒമിദിയോര്‍ പ്രതിനിധിയായ താന്‍ ഇടപാടുകള്‍ നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അന്നത്തെ ഇടപാടുകളാണ്. ആ ഇടപാടുകളെല്ലാം നിയമപരവും സത്യസന്ധവുമായാണ് നടന്നത്. 2014 നവംബറില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായതോടെ കമ്പനിയില്‍ നിന്നു രാജിവച്ചു. ബോര്‍ഡില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് ഒരു തരത്തിലുള്ള അനധികൃതമായി പ്രതിഫലം കമ്പനി നല്‍കിയിരുന്നില്ലെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT