ഇടത്തറയില്‍ മോഷണം: രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു
BY Sumeera SMR23 April 2016 5:37 AM GMT
Sumeera SMR23 April 2016 5:37 AM GMT
പത്തനാപുരം: പാതിരിയ്ക്കല്‍ ഇടത്തറയില്‍ മോഷണം,രണ്ടര ലക്ഷത്തോളം രൂപ അപഹരിച്ചു.പാതിരിയ്ക്കല്‍ പാണച്ചിറയില് തോട്ടത്തില്‍ കാലായില്‍ നൗഷാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് മോഷണവിവരം അറിയുന്നത്.
നൗഷാദും കുടുംബവും കഴിഞ്ഞ ദിവസം കൊല്ലത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.
രാത്രി ഒമ്പതോടെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പള്ളിമുക്കിലെ വ്യാപാര സ്ഥാപനത്തിലെ പണവുമായി ജീവനക്കാരനെത്തിയപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ വീട്ടിനുള്ളില്‍ ആളില്ലെന്ന് മനസിലായതോടെ സമീപവാസികളെയും നൗഷാദിനേയും വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നൗഷാദ് എത്തിയപ്പോഴാണ് അലമാരിയിലെ പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപയും മകളുടെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അടങ്ങിയവഞ്ചിപെട്ടിയും അപഹരിക്കപ്പെട്ടുവെന്നാണ് പരാതി.എന്നാല്‍ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുമില്ല. മുകളിലത്തെ നിലയിലെ വാതില്‍ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്നും കതക് തുറന്നു കിടക്കുകയായിരുന്നുവെന്നും നൗഷാദ് പരാതിയില്‍ പറയുന്നു.
സംഭവ ദിവസം തന്നെ നൗഷാദിന്റെ സഹോദരി സമീപവാസിയായ അജ്മല്ഷാ മന്‍സില്‍ ഷൈനിയുടെ വീട്ടിലും മോഷണശ്രമം നടന്നു. ഇവരുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.
ഇരുട്ടിലൂടെആരോ ഓടിമറയുന്നത് കണ്ടതായും ഇവര്‍ പറയുന്നു. നൗഷാദിന്റെ വീട്ടിലെ രണ്ടു മുറികളിലായി ഉണ്ടായിരുന്ന അലമാരികളില്‍ നിന്നും വസ്ത്രങ്ങളും മറ്റും വാരി വിതറിയ നിലയിലായിരുന്നു.
നൗഷാദിന്റെ മൂന്ന് സ്ഥാപനങ്ങളുടേയും കളക്ഷന്‍ പൈസയും ഇടത്തറ ജുമാ മസ്ജിദിന്റെ പള്ളി വക പൈസയും ഉള്‍പ്പെടെയാണ് മോഷണം പോയതെന്ന് പറയുന്നു. ം ഇടത്തറ ജുമാ മസ്ജിദിന്റെ ഖജാന്‍ജിയാണ് നൗഷാദ്.
പത്തനാപുരം സിഐ സ്സ്റ്റുവര്ട്ട് കീലര്‍, എസ്. ഐ രാഹുല്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.എന്നാല്‍ പൂട്ടു തകര്‍ക്കുകയോ മറ്റോ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വീട്ടിലുള്ളവരെയുള്പ്പെടെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് മോഷണവിവരം അറിയുന്നത്.
നൗഷാദും കുടുംബവും കഴിഞ്ഞ ദിവസം കൊല്ലത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.
രാത്രി ഒമ്പതോടെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പള്ളിമുക്കിലെ വ്യാപാര സ്ഥാപനത്തിലെ പണവുമായി ജീവനക്കാരനെത്തിയപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ വീട്ടിനുള്ളില്‍ ആളില്ലെന്ന് മനസിലായതോടെ സമീപവാസികളെയും നൗഷാദിനേയും വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നൗഷാദ് എത്തിയപ്പോഴാണ് അലമാരിയിലെ പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപയും മകളുടെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അടങ്ങിയവഞ്ചിപെട്ടിയും അപഹരിക്കപ്പെട്ടുവെന്നാണ് പരാതി.എന്നാല്‍ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും മറ്റ് രേഖകളും നഷ്ടപ്പെട്ടിട്ടുമില്ല. മുകളിലത്തെ നിലയിലെ വാതില്‍ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്നും കതക് തുറന്നു കിടക്കുകയായിരുന്നുവെന്നും നൗഷാദ് പരാതിയില്‍ പറയുന്നു.
സംഭവ ദിവസം തന്നെ നൗഷാദിന്റെ സഹോദരി സമീപവാസിയായ അജ്മല്ഷാ മന്‍സില്‍ ഷൈനിയുടെ വീട്ടിലും മോഷണശ്രമം നടന്നു. ഇവരുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.
ഇരുട്ടിലൂടെആരോ ഓടിമറയുന്നത് കണ്ടതായും ഇവര്‍ പറയുന്നു. നൗഷാദിന്റെ വീട്ടിലെ രണ്ടു മുറികളിലായി ഉണ്ടായിരുന്ന അലമാരികളില്‍ നിന്നും വസ്ത്രങ്ങളും മറ്റും വാരി വിതറിയ നിലയിലായിരുന്നു.
നൗഷാദിന്റെ മൂന്ന് സ്ഥാപനങ്ങളുടേയും കളക്ഷന്‍ പൈസയും ഇടത്തറ ജുമാ മസ്ജിദിന്റെ പള്ളി വക പൈസയും ഉള്‍പ്പെടെയാണ് മോഷണം പോയതെന്ന് പറയുന്നു. ം ഇടത്തറ ജുമാ മസ്ജിദിന്റെ ഖജാന്‍ജിയാണ് നൗഷാദ്.
പത്തനാപുരം സിഐ സ്സ്റ്റുവര്ട്ട് കീലര്‍, എസ്. ഐ രാഹുല്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.എന്നാല്‍ പൂട്ടു തകര്‍ക്കുകയോ മറ്റോ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വീട്ടിലുള്ളവരെയുള്പ്പെടെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT