ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വകാല സംഘിയാണ്: ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്
BY shinila shins29 Oct 2017 2:19 PM GMT
X
shinila shins29 Oct 2017 2:19 PM GMT
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് ബിജെപി ബന്ധമുണ്ടായിരുന്നെന്ന് അനില്‍ അക്കരെ എംഎല്‍എയുടെ ആരോപണത്തിനെതിരേ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്. പഠിക്കുന്ന കാലത്ത് താനും ശാഖയില്‍ പോയിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ടാണ് പി.എം മനോജ് അനില്‍ അക്കരെക്ക് മറുപടി നല്‍കിയിരിക്കുന്നത്. തിരിച്ചറിവില്ലാത്ത കാലത്ത് പലരും അങ്ങനെ ചെന്നുപെട്ടിട്ടുണ്ടെന്നും ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വകാല സംഘിയാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എഴുപതുകളുടെ അവസാനത്തിലാണ്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സ്കൂള്‍ ബെല്ലടിച്ചാല്‍ പിന്നെ രണ്ടരയ്ക്കേ ക്ലാസില്‍ കയറേണ്ടൂ. കൂത്തുപറമ്പ് യു പി സ്കൂളിനടുത്ത് കണിയാര് കുന്നിലെ ഒരു പറമ്പിലേക്ക് ഞങ്ങളെ ചില കൂട്ടുകാര്‍ ക്ഷണിച്ചു കൊണ്ടു പോയിരുന്നു. കബഡി കളിയാണ്. നല്ല രസം. പിന്നെ പാട്ട്. നമസ്തേ സദാ വത്സലേന്നോ മറ്റോ. ചില ചേട്ടന്മാര് കുറെ കഥകളും പറഞ്ഞു തരും. എല്ലാം ചേര്‍ന്നാല്‍ ഒരോളമായിരുന്നു. പതുക്കെ മുസ്ലിങ്ങള്‍ക്കെതിരെ പറയാന്‍ തുടങ്ങി. അപ്പൊഴാണ് പന്തികേട് തോന്നിയത്. ആരെയും അറിയിക്കാതെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. അതുപോലെ പിന്മാറുകയും ചെയ്തു. ഇത് എന്റെ മാത്രമല്ല, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അങ്ങനെ ചെന്നുപെട്ട അനേകരുടെ അനുഭവമാണ്. ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വകാല സംഘിയാണ്. ആര് എസ് എസ് വെട്ടിക്കൊന്ന അത്ലിറ്റ് സത്യന്റെ കുടുംബത്തിന് കൊടുക്കാനെന്ന പേരില്‍ പിരിവു നടത്തി വെട്ടിച്ച ഖദറിന്റെ പാരമ്പര്യമേ അനില്‍ അക്കരയ്ക്കറിയു. കോണ്‍ഗ്രസിലിരുന്ന് സംഘിയാകുന്നവരെ മാത്രമേ അക്കര സ്വന്തം കരയില്‍ കണ്ടിട്ടുള്ളൂ. ഒരു കാലത്ത് ആര് എസ് എസ് എസ് പിടികൂടാന്‍ ശ്രമിച്ചവരും ആ പാളയത്തില്‍ എത്തിപ്പെട്ടവരും പിന്നീട് വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐമ്മിലെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോകനും മലബാര്‍ ദേവസ്വം ബോഡ് പ്രസിഡന്റ് ഒ കെ വാസുമാഷും ആരായിരുന്നു എന്ന് അന്വേഷിച്ചു നോക്കൂ. അങ്ങനെ ബി ജെ പി ഉപേക്ഷിച്ച് ഒരാളെങ്കിലും കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ടോ? ആര് എസ്എസ് എസിന്റെ ഒരു കൊലപാതകത്തിനെതിരെയെങ്കിലും കോണ്‍ഗ്രസ് ശബ്ദിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ വരെ ബിജെപിയിലേക്ക് ഇടിച്ചു കയറുന്നത്? എന്തിനാണ് പിണറായിയുടെ തല കൊയ്യാനും മാര്‍ക്സിസ്റ്റുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കാനും ബിജെപി നേതാക്കള്‍ ആക്രോശിച്ച് ആഹ്വാനം മുഴക്കുന്നത്? നിങ്ങള്‍ക്ക് തലയും കണ്ണുമൊന്നും ഇല്ലാഞ്ഞിട്ടാണോണോ അക്കരേ? അതോ നിങ്ങളോട് ആശാന് ക്ഷമിച്ചതു കൊണ്ടോ? രവീന്ദ്രന് മാഷുടെ ജാതകം അന്വേഷിച്ചു നടക്കുന്ന യുവ എം എല്‍ എ നേരം കിട്ടുമ്പോള്‍ എഐസിസി അധ്യക്ഷയുടെ യൗവ്വനകാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷിച്ച് നോക്കണം, രസകരമായ വല്ലതും കിട്ടിയേക്കും. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ബോധ്യങ്ങളില്‍ നിന്ന് രാഷ്ടീയ അഭിപ്രായം രൂപപ്പെടുത്തുന്നവരാണ്. രവീന്ദ്രന് മാഷ് നിങ്ങള്‍ ആരോപിക്കുന്നതു പോലെ വിദ്യാര്‍ത്ഥി കാലത്ത് എ ബി വി പി യെ തൊട്ടിരുന്നു എന്നു തന്നെ വെക്കുക അതു കൊണ്ട് എന്താണ്? ഞങ്ങള്‍ ആര്‍എസ്എസിനെതിരെ നട്ടെല്ലു നിവര്‍ത്തി നില്ക്കുന്നതില് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പകല്‍ കോണ്‍ഗ്രസും ഇരുട്ടിയാല്‍ ആര് എസ് എസും ആകുന്നവര്‍ അനിലിന്റെ കരയിലുണ്ട്. പേരുകള്‍ എ കെ ആന്റണി പറഞ്ഞു തരും. പോയി അവരോട് കളിക്കൂ.
[related]
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT