ആസം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; എട്ടുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
BY kasim kzm16 Sep 2018 3:36 AM GMT
kasim kzm16 Sep 2018 3:36 AM GMT
കോഴിക്കോട്: പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു ആസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍. ആസാമിലെ ചാബോല്‍ താലൂക്കിലെ ഏനൂര്‍ റഹ്മാന് (20) കൊല്ലപ്പെട്ട കേസിലാണു ആസാമിലെ കൊക്രാജാര്‍ ജില്ലയിലെ ബിലാസിപ്പാറ പോലീസ് സ്—റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഷഹ്നൂര്‍ അലി (22) നെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്—ഡെബ്യു-3) ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ എം വിഅനില്കുമാറും സംഘവും പിടികൂടിയത്്. ഇന്നലെ പുലര്‍ച്ചെയാണ് ബിലാസിപ്പാറ പോലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഈ കേസില്‍ 2016 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദ്ദീന് (33), ആസാമിലെ ദുബ്റി ജില്ലക്കാരനായ ജലിബര്‍ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം. ഷിഹാബു്ദ്ദീന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂര്‍ റഹ്്മാനുള്ള അടുപ്പമാണു കൊലപാതകത്തില്‍ കലാശിച്ചത്. വാഴയൂര്‍, ചണ്ണയില്‍ മൂലോട്ടില്‍ പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്റഹ്്മാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുണ്ടിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
വാഴക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടുമാസത്തിനു ശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 18 വയസ് പ്രായമുള്ളപ്പോഴാണു ഏനൂര്‍ റഹ്്മാന്‍ കേരളത്തില്‍ ജോലി തേടിയെത്തിയത്. മലപ്പുറത്തെ ചെങ്കല്‍ ക്വാറിയിലും മറ്റുമായി ജോലി ചെയ്തുവരികയായിരുന്നു. വിവിധ ക്വാറികളിലായി ജോലി ചെയ്തിരുന്ന റഹ്മാന് എല്ലാവരുമായും സൗഹൃദത്തിലായി. കഠിനാധ്വാനം ചെയ്യുന്നതിനാല്‍ ക്വാറി നടത്തിപ്പുകാര്‍ക്കും റഹ്മാനെ ഏറെ ഇഷ്ടമായിരുന്നു.
അതിനിടെ റഹ്്മാന്‍ സമീപത്തെ ഒരു വീട്ടിലെ നിത്യസന്ദര്‍ശകനായി. ഇവിടെയുള്ള പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ വിവരം പെണ്‍കുട്ടിയുടെ ബന്ധുവായ ഷിഹാബുദ്ദീന് അറിഞ്ഞു. ഷിഹാബുദ്ദീന് മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്. ഷിഹാബുദ്ദീനുമായി ആസാം സ്വദേശിയായ ജലിബര്‍ ഹഖിനു പരിചയമുണ്ടായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയും ഏനൂര്‍ റഹ്മാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഷിഹാബുദ്ധീന് ജലിബറിനെ അറിയിച്ചു. തുടര്‍ന്നു ജലിബര്‍ ഈ വിഷയം ഏനൂര്‍ റഹ്മാനോട് സംസാരിച്ച് താക്കീത് ചെയ്തു.
എന്നാല്‍ ഏനൂര്‍ റഹ്മാനും പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ ഏനൂര്‍ റഹ്മാന് നിത്യസന്ദര്‍ശകനായി. ഇതേതുടര്‍ന്നു ഷിഹാബുദ്ദീന് റഹ്മാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജലിബറിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നു ജലിബര്‍ ഷഹ്നൂര്‍ അലിയേയും ഷിഹാബുദ്ധീന് തന്റെ സുഹൃത്തായ ഡ്രൈവറേയും കൂട്ടി റഹ്മാനെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി.
2010 ജനുവരി 31 -ന് പുലര്‍ച്ചെ മൂന്നിനു ഏനൂര്‍ റഹ്മാനെ ജോലി സ്ഥലത്തു നിന്നും ജലിബറും സുഹൃത്തായ ആസാം സ്വദേശിയും കൂടി ബൈക്കില്‍ മൂലോട്ടിന്‍ പുറയായിലെ ചെങ്കല്‍ ക്വാറിയിലെത്തിച്ചു. ബൈക്കില്‍ നിന്നിറങ്ങിയ റഹ്മാനെ ഷിഹാബുദ്ധീന് പിറകില്‍ നിന്നും പിടിച്ചു വച്ചു. ഷിഹാബുദ്ദീന്റെ സുഹൃത്ത് തോര്‍ത്തുകൊണ്ടു ഏനൂര്‍ റഹ്മാന്റെ കൈയും വായയും കെട്ടി.
ജലിബര്‍ രണ്ടു കാലുകളും തോര്‍ത്തുമുണ്ടുകൊണ്ടു കെട്ടിമുറുക്കി. കൈകാലുകള്‍ ബന്ധിച്ച ഏനൂര്‍ റഹ്മാനെ താഴെ വീഴ്ത്തി ഷിഹാബുദ്ധീന് തോ ര്ത്തുമുണ്ട് കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ക്വാറിയിലേക്ക് മൃതദേഹം വലിച്ചിടുകയും അതിനു മുകളില്‍ ക്വാറിയില്‍ നിന്നും നീക്കം ചെയ്ത മണ്ണിട്ടു മൂടുകയും ചെയ്തു. തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ് അനന്തകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു ഏനൂര്‍ റഹ്്മാന്‍ വധക്കേസ് വീണ്ടും അന്വേഷിച്ചത്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ജലിബര്‍ സംശയനിഴലിലായത്. തുടര്‍ന്നു ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഈ കേസില്‍ 2016 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദ്ദീന് (33), ആസാമിലെ ദുബ്റി ജില്ലക്കാരനായ ജലിബര്‍ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം. ഷിഹാബു്ദ്ദീന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂര്‍ റഹ്്മാനുള്ള അടുപ്പമാണു കൊലപാതകത്തില്‍ കലാശിച്ചത്. വാഴയൂര്‍, ചണ്ണയില്‍ മൂലോട്ടില്‍ പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്റഹ്്മാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുണ്ടിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
വാഴക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടുമാസത്തിനു ശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 18 വയസ് പ്രായമുള്ളപ്പോഴാണു ഏനൂര്‍ റഹ്്മാന്‍ കേരളത്തില്‍ ജോലി തേടിയെത്തിയത്. മലപ്പുറത്തെ ചെങ്കല്‍ ക്വാറിയിലും മറ്റുമായി ജോലി ചെയ്തുവരികയായിരുന്നു. വിവിധ ക്വാറികളിലായി ജോലി ചെയ്തിരുന്ന റഹ്മാന് എല്ലാവരുമായും സൗഹൃദത്തിലായി. കഠിനാധ്വാനം ചെയ്യുന്നതിനാല്‍ ക്വാറി നടത്തിപ്പുകാര്‍ക്കും റഹ്മാനെ ഏറെ ഇഷ്ടമായിരുന്നു.
അതിനിടെ റഹ്്മാന്‍ സമീപത്തെ ഒരു വീട്ടിലെ നിത്യസന്ദര്‍ശകനായി. ഇവിടെയുള്ള പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ വിവരം പെണ്‍കുട്ടിയുടെ ബന്ധുവായ ഷിഹാബുദ്ദീന് അറിഞ്ഞു. ഷിഹാബുദ്ദീന് മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്. ഷിഹാബുദ്ദീനുമായി ആസാം സ്വദേശിയായ ജലിബര്‍ ഹഖിനു പരിചയമുണ്ടായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയും ഏനൂര്‍ റഹ്മാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഷിഹാബുദ്ധീന് ജലിബറിനെ അറിയിച്ചു. തുടര്‍ന്നു ജലിബര്‍ ഈ വിഷയം ഏനൂര്‍ റഹ്മാനോട് സംസാരിച്ച് താക്കീത് ചെയ്തു.
എന്നാല്‍ ഏനൂര്‍ റഹ്മാനും പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ ഏനൂര്‍ റഹ്മാന് നിത്യസന്ദര്‍ശകനായി. ഇതേതുടര്‍ന്നു ഷിഹാബുദ്ദീന് റഹ്മാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജലിബറിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നു ജലിബര്‍ ഷഹ്നൂര്‍ അലിയേയും ഷിഹാബുദ്ധീന് തന്റെ സുഹൃത്തായ ഡ്രൈവറേയും കൂട്ടി റഹ്മാനെ കൊലപ്പെടുത്താന്‍ പദ്ധതിയൊരുക്കി.
2010 ജനുവരി 31 -ന് പുലര്‍ച്ചെ മൂന്നിനു ഏനൂര്‍ റഹ്മാനെ ജോലി സ്ഥലത്തു നിന്നും ജലിബറും സുഹൃത്തായ ആസാം സ്വദേശിയും കൂടി ബൈക്കില്‍ മൂലോട്ടിന്‍ പുറയായിലെ ചെങ്കല്‍ ക്വാറിയിലെത്തിച്ചു. ബൈക്കില്‍ നിന്നിറങ്ങിയ റഹ്മാനെ ഷിഹാബുദ്ധീന് പിറകില്‍ നിന്നും പിടിച്ചു വച്ചു. ഷിഹാബുദ്ദീന്റെ സുഹൃത്ത് തോര്‍ത്തുകൊണ്ടു ഏനൂര്‍ റഹ്മാന്റെ കൈയും വായയും കെട്ടി.
ജലിബര്‍ രണ്ടു കാലുകളും തോര്‍ത്തുമുണ്ടുകൊണ്ടു കെട്ടിമുറുക്കി. കൈകാലുകള്‍ ബന്ധിച്ച ഏനൂര്‍ റഹ്മാനെ താഴെ വീഴ്ത്തി ഷിഹാബുദ്ധീന് തോ ര്ത്തുമുണ്ട് കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു ക്വാറിയിലേക്ക് മൃതദേഹം വലിച്ചിടുകയും അതിനു മുകളില്‍ ക്വാറിയില്‍ നിന്നും നീക്കം ചെയ്ത മണ്ണിട്ടു മൂടുകയും ചെയ്തു. തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ് അനന്തകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു ഏനൂര്‍ റഹ്്മാന്‍ വധക്കേസ് വീണ്ടും അന്വേഷിച്ചത്. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ജലിബര്‍ സംശയനിഴലിലായത്. തുടര്‍ന്നു ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT