ആശുപത്രി സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ടുവാങ്ങിയെന്ന് ആരോപണം
BY kasim kzm21 Jun 2018 4:45 AM GMT
kasim kzm21 Jun 2018 4:45 AM GMT
മാള: കെ കരുണാകരന് സ്മാരക മാള ഗവണ്മെന്റ് ആശുപത്രി സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണം. ആശുപത്രി സൂപ്രണ്ടായ ആശ സേവ്യാറാണ് വളരെ ദരിദ്രയായ സ്ത്രീ ജോലി ചെയ്തതിന്റെ കൂലി നിര്‍ദ്ധാക്ഷിണ്യം ഒപ്പിട്ട് വാങ്ങിയത്.
മൂന്നു മാസത്തെ ശമ്പളമായ 9000 രൂപയാണ് ആശുപത്രി സൂപ്രണ്ട് കൈക്കലാക്കിയത്. ആശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന കിടക്ക വിരികളടക്കമുള്ള തുണികള്‍ അലക്കിയിരുന്നത് മാള പള്ളിപ്പുറത്തെ ഒരു സ്ത്രീയാണ്. അസുഖം മൂലം മൂന്നു മാസമായി ഇവര്‍ ജോലിക്കെത്തിയിരുന്നില്ല.
പകരമായി ജോലിക്കെത്തിയിരുന്നത് മാളയിലെ ഒരു സ്ത്രീയായിരുന്നു. ഇവരുടെ ശമ്പളമാണ് ആശുപത്രി സൂപ്രണ്ട് ഒപ്പിട്ട് വാങ്ങിയതായി പരാതിയുള്ളത്. മാള പള്ളിപ്പുറത്തെ സ്ത്രീ ആശുപത്രി സൂപ്രണ്ടിന്റെ പക്കല്‍ നിന്നും 10000 രൂപ പലിശക്കായി എടുത്തിരുന്നതിലേക്ക് ഇവരുടെ ശമ്പളം പിടിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞവരോട് ആശുപത്രി സൂപ്രണ്ട് ന്യായീകരണം പറഞ്ഞത്.
എന്നാല്‍ പലിശക്ക് പണം വാങ്ങിയവരുടെ മകന് മാളയില്‍ നടത്തുന്ന കടയില്‍ നിന്നും സൂപ്രണ്ടിന്റെ മകള്‍ കപ്പയും ബോട്ടിയും വാങ്ങി പതിനായിരം രൂപയും പലിശയും തീര്‍ന്നതായി അവര്‍ പറയുന്നു.
ജോലി ചെയ്തതിന്റെ കൂലി നഷ്ടപ്പെട്ട സ്ത്രീ എച്ച് എം സി കമ്മിറ്റിയംഗത്തോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സമിതി ചെയര്‍മാനുമായ വര്‍ഗ്ഗീസ് കാച്ചപ്പിള്ളിയും ആശ സേവ്യറുമായി ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ ഇതേക്കുറിച്ച് വാക്കേറ്റമുണ്ടായി.
ഇതടക്കം ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ്. എന്‍ ആര് എച്ച് എം പദ്ധതി പ്രകാരമുള്ള ഫണ്ട്, മാള ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് തുടങ്ങി ഒട്ടനവധി ഫണ്ടുകള്‍ ഇവര്‍ ദുര്‍വിനിയോഗം ചെയ്തതായും അഴിമതി നടത്തിയതായും പരാതിയുണ്ട്.
അതേസമയം അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയതായുള്ള ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
മൂന്നു മാസത്തെ ശമ്പളമായ 9000 രൂപയാണ് ആശുപത്രി സൂപ്രണ്ട് കൈക്കലാക്കിയത്. ആശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന കിടക്ക വിരികളടക്കമുള്ള തുണികള്‍ അലക്കിയിരുന്നത് മാള പള്ളിപ്പുറത്തെ ഒരു സ്ത്രീയാണ്. അസുഖം മൂലം മൂന്നു മാസമായി ഇവര്‍ ജോലിക്കെത്തിയിരുന്നില്ല.
പകരമായി ജോലിക്കെത്തിയിരുന്നത് മാളയിലെ ഒരു സ്ത്രീയായിരുന്നു. ഇവരുടെ ശമ്പളമാണ് ആശുപത്രി സൂപ്രണ്ട് ഒപ്പിട്ട് വാങ്ങിയതായി പരാതിയുള്ളത്. മാള പള്ളിപ്പുറത്തെ സ്ത്രീ ആശുപത്രി സൂപ്രണ്ടിന്റെ പക്കല്‍ നിന്നും 10000 രൂപ പലിശക്കായി എടുത്തിരുന്നതിലേക്ക് ഇവരുടെ ശമ്പളം പിടിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞവരോട് ആശുപത്രി സൂപ്രണ്ട് ന്യായീകരണം പറഞ്ഞത്.
എന്നാല്‍ പലിശക്ക് പണം വാങ്ങിയവരുടെ മകന് മാളയില്‍ നടത്തുന്ന കടയില്‍ നിന്നും സൂപ്രണ്ടിന്റെ മകള്‍ കപ്പയും ബോട്ടിയും വാങ്ങി പതിനായിരം രൂപയും പലിശയും തീര്‍ന്നതായി അവര്‍ പറയുന്നു.
ജോലി ചെയ്തതിന്റെ കൂലി നഷ്ടപ്പെട്ട സ്ത്രീ എച്ച് എം സി കമ്മിറ്റിയംഗത്തോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സമിതി ചെയര്‍മാനുമായ വര്‍ഗ്ഗീസ് കാച്ചപ്പിള്ളിയും ആശ സേവ്യറുമായി ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ ഇതേക്കുറിച്ച് വാക്കേറ്റമുണ്ടായി.
ഇതടക്കം ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ്. എന്‍ ആര് എച്ച് എം പദ്ധതി പ്രകാരമുള്ള ഫണ്ട്, മാള ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് തുടങ്ങി ഒട്ടനവധി ഫണ്ടുകള്‍ ഇവര്‍ ദുര്‍വിനിയോഗം ചെയ്തതായും അഴിമതി നടത്തിയതായും പരാതിയുണ്ട്.
അതേസമയം അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയതായുള്ള ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT