Flash News

ആശാറാം ബാപ്പുവിന് ജീവപര്യന്തം

ആശാറാം ബാപ്പുവിന് ജീവപര്യന്തം
X
ജോദ്പൂര്‍: പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പു (77)വിന് ജീവപര്യന്തം തടവ് ശിക്ഷ. ജോദ്പൂര്‍ കോടതിയാണ് ശിക്ഷവിധിച്ചത്. ആശാറാം ബാപ്പുവിന്റെ അനുയായികളായ മറ്റ് രണ്ട് പ്രതികളെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു.ജോധ്പുര്‍ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍വച്ചാണു വിധിപ്രസ്താവം നടത്തിയത്.ബാപ്പുവടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.



അതേസമയം, വിധിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആശാറാം ബാപ്പുവിന്റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍കാരിയായ കൗമാരക്കാരിയെ ആശാറാം ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2013 ആഗസ്ത് 15നായിരുന്നു സംഭവം.മധ്യപ്രദേശിലെ ചിന്ദ്വാര ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശാറാം വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്.
ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഷാജഹാന്‍പൂരിലെ വീടിനു സുരക്ഷ വര്‍ധിപ്പിച്ചു. അഞ്ച് പോലിസുകാരെ നേരത്തെ തന്നെ ഇരയുടെ വസതിയില്‍ വിന്യസിച്ചിരുന്നു. കൂടുതല്‍ പോലിസുകാരെ നിയമിക്കും. എല്ലാ സന്ദര്‍ശകരെയും നിരീക്ഷിക്കാന്‍ സിസി ടിവി കാമറകളും സ്ഥാപിക്കുമെന്ന് പോലിസ് സൂപ്രണ്ട് കെ ബി സിങ് അറിയിച്ചു.
Next Story

RELATED STORIES

Share it