ആശാറാം കേസ്: സാക്ഷിയുടെ മകനെ തട്ടിക്കൊണ്ടുപോയി

ഷാജഹാന്‍പൂര്‍: ആള്‍ദൈവം ആശാറാം ബാപ്പു ഉള്‍പ്പെട്ട ബലാല്‍സംഗ കേസിലെ സാക്ഷി കൃപാല്‍സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയുടെ മകനെ തട്ടിക്കൊണ്ടുപോയി. രമാശങ്കര്‍ വിശ്കര്‍മയുടെ മകന്‍ ധീരജ് വിശ്കര്‍മ (16)യെ ആണ് തിങ്കളാഴ്ച സ്വന്തം വീടിനു മുന്നില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അപഹര്‍ത്താക്കളില്‍ നിന്നു രക്ഷപ്പെട്ട് ധീരജ് പിന്നീട് വീട്ടില്‍ തിരിച്ചെത്തി.
2015 ജൂലൈ 10നാണ് കൃപാല്‍ സിങ് വെടിയേറ്റു മരിച്ചത്. ഈ കേസില്‍ സാക്ഷിയായി രമാശങ്കര്‍ വിശ്കര്‍മ ജൂണ്‍ ഏഴിന് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, അന്ന് മൊഴിയെടുത്തിരുന്നില്ല. ഈ മാസം 28ന് മൊഴി നല്‍കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മകനെ തട്ടിക്കൊണ്ടുപോയത്. ആശാറാമിന്റെ കൂട്ടാളികള്‍ക്കെതിരേ മൊഴി നല്‍കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it