ആള്‍ക്കൂട്ട ആക്രമണം: ഗുരുതര കുറ്റം
BY kasim kzm17 Sep 2018 3:32 AM GMT
kasim kzm17 Sep 2018 3:32 AM GMT
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 'ഗുരുതരമായ കുറ്റകൃത്യ'മായി കണക്കാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ക്ക് ഇടയാക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ)യുടെ പരിധിയില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം വരെ ശിക്ഷ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഇത്തരം കേസുകള്‍ നടക്കുന്ന പ്രദേശത്തെ പോലിസ് കമ്മീഷണര്‍മാര്‍, പോലിസ് സൂപ്രണ്ടുമാര്‍ എന്നിവരായിരിക്കും നോഡല്‍ ഓഫിസര്‍മാര്‍. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും 153(എ) വകുപ്പില്‍ ഉള്‍പ്പെടുത്തും. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗം, അധിക്ഷേപാര്‍ഹമായ ലേഖനങ്ങള്‍, സാഹിത്യങ്ങള്‍ എന്നിവയെയും 153(എ)യില്‍ ഉള്‍പ്പെടുത്തും.
വംശം, മതം, ജാതി, ഭാഷ, ജന്മദേശം എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുന്നതു തടയുന്നതിനുള്ള വകുപ്പാണ് 153(എ).
ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ജൂലൈ 17ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള അക്രമസംഭവങ്ങള്‍ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം കേസുകള്‍ നടക്കുന്ന പ്രദേശത്തെ പോലിസ് കമ്മീഷണര്‍മാര്‍, പോലിസ് സൂപ്രണ്ടുമാര്‍ എന്നിവരായിരിക്കും നോഡല്‍ ഓഫിസര്‍മാര്‍. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും 153(എ) വകുപ്പില്‍ ഉള്‍പ്പെടുത്തും. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗം, അധിക്ഷേപാര്‍ഹമായ ലേഖനങ്ങള്‍, സാഹിത്യങ്ങള്‍ എന്നിവയെയും 153(എ)യില്‍ ഉള്‍പ്പെടുത്തും.
വംശം, മതം, ജാതി, ഭാഷ, ജന്മദേശം എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുന്നതു തടയുന്നതിനുള്ള വകുപ്പാണ് 153(എ).
ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ജൂലൈ 17ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള അക്രമസംഭവങ്ങള്‍ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT