thiruvananthapuram local

ആളുമാറി മൃതദേഹം സംസ്‌ക്കരിച്ച സംഭവം: മൃതദേഹം തിരിച്ചറിഞ്ഞു

വെഞ്ഞാറമൂട്: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ജീവിച്ചിരുന്നയാള്‍ മരിച്ചെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ മാറ്റി സംസ്‌കരിച്ച മൃതദേഹം തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വെള്ളുമണ്ണടി വിനയാഭവനില്‍ സാബു (43) വിന്റെ മൃതദേഹമാണ് മറ്റൊരാളുടേതാണെന്ന് കരുതി സംസ്‌കരിച്ചതെന്നാണ് കണ്ടെത്തല്‍. വെള്ളാണിക്കല്‍ ചേമ്പുംകുഴി മാമൂട്ടില്‍ വീട്ടില്‍ പ്രമോദ് (29) ആണെന്നു കരുതിയാണ് സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചത്.
അപകടം നടന്ന അന്ന് മൂന്ന് മണിയോടെ പ്രമോദെന്ന് കരുതി സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ അന്നുതന്നെ വൈകീട്ട് ആറിന് കൊല്ലം അസ്സീസ്സിയ മെഡിക്കല്‍ കോളജില്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കുന്ന കാര്യം അറിയിക്കാന്‍ പ്രമോദ് വീട്ടില്‍ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ സാബുവിനെ കണ്ടെത്താനുള്ള ഒരാഴ്ച നീണ്ടുനിന്ന പരിശ്രമത്തിനും അന്വേഷണങ്ങള്‍ക്കുമാണ് വിരാമമായത്. ലതികയാണ് സാബുവിന്റെ ഭാര്യ. മക്കള്‍: ദിവ്യ, വിനയന്‍.
Next Story

RELATED STORIES

Share it