ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
BY Sumeera SMR9 April 2016 2:39 AM GMT
Sumeera SMR9 April 2016 2:39 AM GMT
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസില്‍ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു. പുനപ്പരിശോധനാ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആന്റണിയുടെ ദയാഹരജി രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു തള്ളിയിരുന്നു. 2010ല്‍ നല്കിയ ദയാഹരജി അഞ്ചുവര്ഷത്തിനുശേഷമാണു നിരസിച്ചത്. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരാണു മരിച്ചത്. സെന്റ് മേരീസ് സ്കൂളിനു സമീപം പൈപ്പ്ലൈന് റോഡില്‍ മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന്(47), ഭാര്യ ബേബി(42), മക്കളായ ജെയ്മോന്(14), ദിവ്യ(12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി(74), സഹോദരി കൊച്ചുറാണി(42) എന്നിവരെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT