malappuram local

ആലുങ്ങല്‍ കടപ്പുറത്ത് സംഘര്‍ഷം; കൗണ്‍സിലറെ ആക്രമിച്ചു

പരപ്പനങ്ങാടി: ആലുങ്ങല്‍ ബീച്‌നാല്‍പത്തി ഒന്നാം ഡിവിഷന്‍ അയല്‍സഭ യോഗത്തില്‍ കൈയാങ്കളി. നാല്പത്തിനാലാം ഡിവിഷന്‍ അയല്‍സഭ യില്‍ പങ്കെടുത്തു മടങ്ങുന്നവരെ ആക്രമിക്കുകയും ചെയ്തു.
നഗരസഭാ കൗണ്‍സിലറടക്കം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ ഒരുകൂട്ടം പേര്‍ സംഘര്‍ഷം സൃഷ്ട്ടിക്കാനായി ഇറങ്ങിയിരുന്നു.മുസ്‌ലിംലീഗിന്റെ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്തു.വഴിയെ പോവുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണി പ്പെടുത്തുകയുമാണ്. കൗണ്‍സിലര്‍ പി പി അബ്ദുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. അബ്ദുവിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് അക്രമ പരമ്പര അരങ്ങേറിയതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
സാരമായ പരിക്കേറ്റ പട്ടത്ത് ഹനീഫയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി പി അബൂബക്കര്‍, യൂനസ് അലി, കെ സി കോയ, കെ റഷീദ് എന്നിവര്‍ക്കും പരിക്കുണ്ട്.
Next Story

RELATED STORIES

Share it