ആലംബേഗ് തിരികെ ഇന്ത്യയിലെത്തുമോ?
BY kasim kzm7 Feb 2018 2:56 AM GMT
kasim kzm7 Feb 2018 2:56 AM GMT
ലണ്ടന്‍: സിയാല്‍കോട്ടില്‍ ബ്രിട്ടിഷ് അധിനിവേശ സൈന്യത്തിനെതിരേ പോരാടിയ ആലംബേഗിന്റെ തലയോട്ടി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടിഷ് ചരിത്രകാരനായ കിം വാഗ്നര്‍. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരം രൂക്ഷമായപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലാള്‍പ്പടയില്‍പ്പെട്ട ആലംബേഗും കൂട്ടുകാരും വെള്ളക്കാര്‍ക്കെതിരേ കലാപം നടത്തിയത്. പ്രതികാരമായി ബ്രിട്ടിഷ് പട്ടാളം ആലംബേഗിനെയും മറ്റു പോരാളികളെയും പീരങ്കിയുടെ മുമ്പില്‍ കെട്ടിവച്ച് ഛിന്നഭിന്നമാക്കുകയായിരുന്നു. 1857 ജൂലൈയില്‍ ഏഴു വെള്ളപ്പട്ടാളക്കാരെ കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം. ചരിത്രം മറന്ന ആലംബേഗിന്റെ കഥ ഒരുനൂറ്റാണ്ടിനു ശേഷമാണ് വീണ്ടും പുറത്തുവരുന്നത്. ബേഗിന്റെ വധശിക്ഷ നടപ്പാക്കിയ വേളയില്‍ സിയാല്കോട്ടിലുണ്ടായിരുന്ന ഐറിഷ് ക്യാപ്റ്റന്‍ റോബര്‍ട്ട് കോസ്റ്റെല്ലോ ഒരു സുവനീര്‍ എന്ന നിലയിലാണ് ബേഗിന്റെ തലയോട്ടി ബ്രിട്ടനിലേക്കു കൊണ്ടുപോയത്. പിന്നീട് ലണ്ടനില്‍ പഴയ കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരം സന്ദര്‍ശകരായ ഒരു മദ്യശാലയില്‍ തലയോട്ടി കണ്ടെടുത്തപ്പോള്‍ അതിന്റെ കണ്കുഴിയി ല്‍ ബേഗിന്റെ പേരുണ്ടായിരുന്നു. അത് ബേഗിന്റെ കുടുംബത്തിനു നല്‍കാനുള്ള മദ്യശാലാ ഉടമകളുടെ അന്വേഷണമാണ് ദക്ഷിണേന്ത്യന്‍ ചരിത്രം പഠിക്കുന്ന കിം വാഗ്നറില്‍ എത്തിയത്.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ റെജിമെന്റില്‍ കാലാളായിരുന്നവരിലധികവും യുപി, ബിഹാര്‍ തുടങ്ങിയ പ്രവിശ്യകളില്‍ നിന്നു വന്നവരായതിനാല്‍ ഹവില്‍ദാര്‍ ആലംബേഗ് മിക്കവാറും യുപിക്കാരനായിരിക്കാമെന്നു വാഗ്നര്‍ കരുതുന്നു.ആലംബേഗിന്റെ കുടുംബത്തില്‍പ്പെട്ടവരെ കണ്ടുപിടിച്ച് അയാളെ ഖബറടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണു വാഗ്നര്‍.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT