ആറുമാസം വരെ തുടര്‍ച്ചയായി പറക്കും; വെള്ളവയറന്‍ ശരപ്പക്ഷി തവനൂരിലും
BY kasim kzm12 Feb 2018 2:20 AM GMT
kasim kzm12 Feb 2018 2:20 AM GMT
ഫഖ്റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: പക്ഷികളുടെ പറക്കല്‍ ചരിത്രം തിരുത്തിയെഴുതി ആകാശവിസ്മയമാവുകയാണു നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായ വെള്ളവയറന്‍ ശരപ്പക്ഷി. ലോകമെങ്ങുമുള്ള പക്ഷി ഗവേഷകരുടെ മനസ്സിനെ എന്നും ഭ്രമിപ്പിക്കുന്നതാണിത്. മലപ്പുറത്ത് പുരോഗമിക്കുന്ന പക്ഷി സര്‍വേയില്‍ തവനൂരില്‍ വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂടുകൂട്ടാനല്ലാതെ ജീവിതത്തിന്റെ ഏറെസമയവും തുടര്‍ച്ചയായി പറക്കുക മാത്രം ചെയ്യുന്ന പക്ഷികള്‍ കുറവായിരിക്കും. ആറുമാസം വരെ തുടര്‍ച്ചയായി പറക്കുന്ന വെള്ളവയറന്‍ ശരപ്പക്ഷി ഇത്തരത്തിലൊന്നാണ്. ജില്ലയുടെ പക്ഷിഭൂപടം തയ്യാറാക്കി ഡിജിറ്റല്‍ വിവര ശേഖരണത്തിലാണു തവനൂരില്‍ വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ് തത്.വയല്‍ക്കോതി കത്രികയോടും വെള്ളക്കറുപ്പന്‍ കത്രികയോടും രൂപസാദൃശ്യമുള്ള ശരപ്പക്ഷിയാണ് വെള്ളവയറന്‍ ശരപ്പക്ഷി. ആല്‍പൈന്‍ സ്വിഫ്റ്റ് എന്നാണ് ഇംഗ്ലീഷ് നാമം. ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായുവില്‍ പറന്നുകഴിയുന്ന ഈ പക്ഷി കീടങ്ങളെ ഭക്ഷണമാക്കുന്നതും വെള്ളം കുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നു കൊണ്ട് തന്നെ. ഇവയുടെ നന്നേ ചെറിയ കാലുകള്‍ ഉപയോഗിച്ച് തൂങ്ങിക്കിടക്കുകയല്ലാതെ നിവര്‍ന്നിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ പക്ഷി ഒരിക്കലും നിലത്തിരിക്കാന്‍ താല്പര്യം കാണിക്കാറില്ലെന്നാണു പക്ഷിനിരീക്ഷകര്‍ പറയുന്നത്.ഇവ ഹിമാലയത്തിലും യൂറോപ്പിലുമാണു പ്രജനനം നടത്തുന്നത്. ശീതകാലത്തു ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിക്കുന്ന വെള്ളവയറന്‍ ശരപ്പക്ഷി ഹിമയുഗത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വസിച്ചിരുന്നെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വലുപ്പക്കൂടുതലും വെളുത്തവയറും ഇവയെ മലങ്കൂളനില് നിന്നു വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. കേരളത്തിലെവിടെയും വെള്ളവയറന്‍ ശരപ്പക്ഷി കൂടുകൂട്ടി താമസിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കര്‍ണാടകയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും കൂടുകൂട്ടി താമസിക്കുന്നതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൊന്നാനി: പക്ഷികളുടെ പറക്കല്‍ ചരിത്രം തിരുത്തിയെഴുതി ആകാശവിസ്മയമാവുകയാണു നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായ വെള്ളവയറന്‍ ശരപ്പക്ഷി. ലോകമെങ്ങുമുള്ള പക്ഷി ഗവേഷകരുടെ മനസ്സിനെ എന്നും ഭ്രമിപ്പിക്കുന്നതാണിത്. മലപ്പുറത്ത് പുരോഗമിക്കുന്ന പക്ഷി സര്‍വേയില്‍ തവനൂരില്‍ വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കൂടുകൂട്ടാനല്ലാതെ ജീവിതത്തിന്റെ ഏറെസമയവും തുടര്‍ച്ചയായി പറക്കുക മാത്രം ചെയ്യുന്ന പക്ഷികള്‍ കുറവായിരിക്കും. ആറുമാസം വരെ തുടര്‍ച്ചയായി പറക്കുന്ന വെള്ളവയറന്‍ ശരപ്പക്ഷി ഇത്തരത്തിലൊന്നാണ്. ജില്ലയുടെ പക്ഷിഭൂപടം തയ്യാറാക്കി ഡിജിറ്റല്‍ വിവര ശേഖരണത്തിലാണു തവനൂരില്‍ വെള്ളവയറന്‍ ശരപ്പക്ഷിയുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ് തത്.വയല്‍ക്കോതി കത്രികയോടും വെള്ളക്കറുപ്പന്‍ കത്രികയോടും രൂപസാദൃശ്യമുള്ള ശരപ്പക്ഷിയാണ് വെള്ളവയറന്‍ ശരപ്പക്ഷി. ആല്‍പൈന്‍ സ്വിഫ്റ്റ് എന്നാണ് ഇംഗ്ലീഷ് നാമം. ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായുവില്‍ പറന്നുകഴിയുന്ന ഈ പക്ഷി കീടങ്ങളെ ഭക്ഷണമാക്കുന്നതും വെള്ളം കുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നു കൊണ്ട് തന്നെ. ഇവയുടെ നന്നേ ചെറിയ കാലുകള്‍ ഉപയോഗിച്ച് തൂങ്ങിക്കിടക്കുകയല്ലാതെ നിവര്‍ന്നിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ പക്ഷി ഒരിക്കലും നിലത്തിരിക്കാന്‍ താല്പര്യം കാണിക്കാറില്ലെന്നാണു പക്ഷിനിരീക്ഷകര്‍ പറയുന്നത്.ഇവ ഹിമാലയത്തിലും യൂറോപ്പിലുമാണു പ്രജനനം നടത്തുന്നത്. ശീതകാലത്തു ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കും സഞ്ചരിക്കുന്ന വെള്ളവയറന്‍ ശരപ്പക്ഷി ഹിമയുഗത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വസിച്ചിരുന്നെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വലുപ്പക്കൂടുതലും വെളുത്തവയറും ഇവയെ മലങ്കൂളനില് നിന്നു വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്. കേരളത്തിലെവിടെയും വെള്ളവയറന്‍ ശരപ്പക്ഷി കൂടുകൂട്ടി താമസിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കര്‍ണാടകയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും കൂടുകൂട്ടി താമസിക്കുന്നതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT