ആറളം ഫാമില്‍ കുടിവെള്ളത്തിന് ആദിവാസികളുടെ നെട്ടോട്ടം
BY kasim kzm2 April 2018 5:00 AM GMT
kasim kzm2 April 2018 5:00 AM GMT
സാദിഖ് ഉളിയില്‍
ഇരിട്ടി: ജലക്ഷാമം രൂക്ഷമായ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കുടിവെളളത്തിനായി ആദിവാസികള്‍ നെട്ടോട്ടത്തില്‍. കാട്ടിനുള്ളിലെ നീരുറവകളില്‍ നിന്നാണ് ചളിമയം നിറഞ്ഞ വെള്ളം ആദിവാസികള്‍ ശേഖരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിലേക്കാണ് ആദിവാസികള്‍ വെള്ളം ശേഖരിക്കാന്‍ പോവുന്നത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനെത്തുന്ന മേഖലയില്‍ നിന്നുതന്നെയാണ് ആദിവാസികളും വെള്ളം ശേഖരിക്കുന്നത്. വെള്ളവുമായി വരുന്ന വഴികളും ദുര്‍ഘടമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കു പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച ആനമതിലും റെയില്‍ വേലിയും സോളാര്‍ വേലിയുമെല്ലാം കടന്നാണ് വെള്ളവുമായെത്തുന്നത്. വന്യമൃഗങ്ങള്‍ തുരത്തിയാല്‍ തന്നെ പെട്ടെന്ന് രക്ഷപ്പെടാവുന്ന സാഹചര്യവുമല്ല ഇവിടങ്ങളിലുള്ളത്. ആറളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മേഖലയില്‍ കിയോസ്കുകളില്‍ വെള്ളം നിറയ്ക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകളില്‍ അടുത്തുതന്നെ കുടിവെള്ളം നിറയ്ക്കും. പുനരധിവാസമേഖലയില്‍ 7,9,10,11 ബ്ലോക്കുകളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. മേഖലയിലെ രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് കൂടുതല്‍ കിയോസ്കുകളും സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ പാറക്കെട്ടടുകളില് നിന്നു കണ്ണീര്‍ചാലുകള്‍ പോലെ ഉറ്റിവീഴുന്ന വെള്ളം ചെറിയ പാത്രങ്ങളില്‍ ശേഖരിച്ചാണ് പാത്രങ്ങളില്‍ നിറയ്ക്കുന്നത്. ഒരു പാത്രം വെള്ളം കിട്ടാന്‍ തന്നെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നതായി ആദിവാസികള്‍ പറഞ്ഞു.
വനാതിര്‍ത്തിയില്‍ താമസിക്കുന്നവരാണ് വനത്തിനുള്ളിലെ നീരുറവകളെ കൂടുതലായി ആശ്രയിക്കുന്നത്. വന്യമൃഗശല്യം കാരണം സമീപവാസികള്‍ തന്നെ വെള്ളമെടുക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈകീട്ട് നാലിനു ശേഷം വെള്ളത്തിനായി വനത്തിലേക്ക് പോവരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജലനിധി പദ്ധതിയില്‍ നിന്നുള്ള വെള്ളം വിതരണം കാര്യക്ഷമാവാത്തതാണ് ജലക്ഷാമം രൂക്ഷമാവാന്‍ പ്രധാന കാരണം.
ഇരിട്ടി: ജലക്ഷാമം രൂക്ഷമായ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കുടിവെളളത്തിനായി ആദിവാസികള്‍ നെട്ടോട്ടത്തില്‍. കാട്ടിനുള്ളിലെ നീരുറവകളില്‍ നിന്നാണ് ചളിമയം നിറഞ്ഞ വെള്ളം ആദിവാസികള്‍ ശേഖരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിലേക്കാണ് ആദിവാസികള്‍ വെള്ളം ശേഖരിക്കാന്‍ പോവുന്നത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനെത്തുന്ന മേഖലയില്‍ നിന്നുതന്നെയാണ് ആദിവാസികളും വെള്ളം ശേഖരിക്കുന്നത്. വെള്ളവുമായി വരുന്ന വഴികളും ദുര്‍ഘടമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കു പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച ആനമതിലും റെയില്‍ വേലിയും സോളാര്‍ വേലിയുമെല്ലാം കടന്നാണ് വെള്ളവുമായെത്തുന്നത്. വന്യമൃഗങ്ങള്‍ തുരത്തിയാല്‍ തന്നെ പെട്ടെന്ന് രക്ഷപ്പെടാവുന്ന സാഹചര്യവുമല്ല ഇവിടങ്ങളിലുള്ളത്. ആറളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മേഖലയില്‍ കിയോസ്കുകളില്‍ വെള്ളം നിറയ്ക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകളില്‍ അടുത്തുതന്നെ കുടിവെള്ളം നിറയ്ക്കും. പുനരധിവാസമേഖലയില്‍ 7,9,10,11 ബ്ലോക്കുകളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. മേഖലയിലെ രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് കൂടുതല്‍ കിയോസ്കുകളും സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ പാറക്കെട്ടടുകളില് നിന്നു കണ്ണീര്‍ചാലുകള്‍ പോലെ ഉറ്റിവീഴുന്ന വെള്ളം ചെറിയ പാത്രങ്ങളില്‍ ശേഖരിച്ചാണ് പാത്രങ്ങളില്‍ നിറയ്ക്കുന്നത്. ഒരു പാത്രം വെള്ളം കിട്ടാന്‍ തന്നെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നതായി ആദിവാസികള്‍ പറഞ്ഞു.
വനാതിര്‍ത്തിയില്‍ താമസിക്കുന്നവരാണ് വനത്തിനുള്ളിലെ നീരുറവകളെ കൂടുതലായി ആശ്രയിക്കുന്നത്. വന്യമൃഗശല്യം കാരണം സമീപവാസികള്‍ തന്നെ വെള്ളമെടുക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈകീട്ട് നാലിനു ശേഷം വെള്ളത്തിനായി വനത്തിലേക്ക് പോവരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജലനിധി പദ്ധതിയില്‍ നിന്നുള്ള വെള്ളം വിതരണം കാര്യക്ഷമാവാത്തതാണ് ജലക്ഷാമം രൂക്ഷമാവാന്‍ പ്രധാന കാരണം.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT