തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനം: ഉമ്മന്‍ചാണ്ടി
BY swapna en14 Dec 2015 4:29 AM GMT
X
swapna en14 Dec 2015 4:29 AM GMT
തിരുവനന്തപുരം: ആര് ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തോടുള്ള അവഹേളനമാണെന്ന് ഉമ്മന്‍ചാണ്ടി.തന്റെ ഫെയ്സ്ബുക്കിലാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പ്രതികരിച്ചത്. കേരള ജനതയെ വേദനിപ്പിക്കുന്ന അനുഭവമാണിത്.പ്രധാനമന്ത്രി ആദ്യമായി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കണമെന്നതാണ് പ്രോട്ടോകോള്‍. ക്ഷണിച്ചവര്‍ തന്നെ വരണ്ടെന്ന് പറഞ്ഞപ്പോള്‍ ദുഖമുണ്ടായെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതിനിടെ, ആര് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെ ബി.ജെ.പിയെ പഴിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിക്കല്ല മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്വമെന്നും തനിക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതായാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായി കേരളത്തിലെത്തുന്ന പരിപാടി പൂര്‍ണമായും മോദി ഷോ ആക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം.
പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. എന്നാല്‍, എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി വരുന്നതെന്നാണ് ഇപ്പോള്‍ സംഘാടകര്‍ വിശദീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം ഇത് ഔദ്യോഗിക ചടങ്ങാകും. ഇത് മുന്നില്‍ കണ്ട് എസ്എന്‍ഡിപിയുടെ ക്ഷണമായി സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ കൊല്ലത്തെ പരിപാടി അനൗദ്യോഗിക പരിപാടിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പ്രോട്ടോകോള്‍ പ്രകാരം മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റാണ് ഡല്‍ഹിയിലേക്ക് അയച്ചിരുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫിസും ഇടപെട്ട് പരിപാടി അനൗദ്യോഗിക ചടങ്ങാക്കി മാറ്റിയെന്നാണ് ആരോപണം.
അതേസമയം, പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരു സംസ്ഥാനത്ത് ആദ്യമായി എത്തുമ്പോള്‍ സ്വകാര്യ ചടങ്ങാണെങ്കില്‍ പോലും ഔദ്യോഗികമായി കണക്കാക്കണമെന്നാണ് പ്രോട്ടോകോള്‍.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT