'ആര്‍ജെഡിയും കോണ്‍ഗ്രസ്സും ബിഹാറില്‍ കലാപത്തിന് ശ്രമിക്കുന്നു'

ന്യൂഡല്‍ഹി: ആര്‍ജെഡിയും കോണ്‍ഗ്രസ്സും ബിഹാറില്‍ കലാപം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചോവ്‌ബേ. ഇത്തരം നിരവധി ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇല്ലാതാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാര്‍ച്ച് 17ന് ഭാഗല്‍പൂരില്‍ മതചടങ്ങിനിടെ ഉണ്ടായ സംഘര്‍ഷത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. ചോവ്‌ബേയുടെ മകന്‍ അരിജിത്ത് ഷാവന്തായിരുന്നു അന്നത്തെ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയത്.
സംഘര്‍ഷത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍ജെഡിയും കോണ്‍ഗ്രസ്സുമാണെന്നാണ് മന്ത്രിയുടെ ആരോപണം. ഇതിനു പുറമേ കഴിഞ്ഞദിവസവും സംസ്ഥാനത്തെ നവാഡയില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
വിഗ്രഹം മലിനമാക്കിയതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു ഹോട്ടല്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it