Flash News

ആര്‍എസ്എസ് ഇടിമുറിയില്‍ നിന്ന്മോചിതയായ അഞ്ജലിക്ക് പ്രണയസാഫല്യം

കുന്നംകുളം: ആര്‍എസ്എസ് തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശിനി അഞ്ജലിയും തൃശൂര്‍ കൂനംമൂച്ചി സ്വദേശി മനാസും സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായി. ഇന്നലെ രാവിലെ കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദന്‍, അമ്മായി കാര്‍ത്ത്യായനി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാനവാസ്, ജില്ലാ ഭാരവാഹികളായ ശിഹാബ്, റെജീബ് ചാവക്കാട് പങ്കെടുത്തു. മുസ്‌ലിം യുവാവിനെ പ്രണയിച്ചതിന് മംഗളൂരുവിലടക്കം ആറോളം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി രണ്ടുമാസം മുമ്പാണ് മോചിതയായത്. ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് പോലിസ് മോചിപ്പിച്ച് മംഗളൂരുവിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന അഞ്ജലി മെയ് 24നു കേരളത്തിലെത്തി. അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്ത്യായനിയും എന്‍സിഎച്ച്ആര്‍ഒയുടെ സഹായത്തോടെ നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ സഹായിച്ചത്. മെയ് 4നാണ് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. മുസ്‌ലിം യുവാവിനെ പ്രണയിച്ചതിന് ഒന്നരവര്‍ഷമായി ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു സന്ദേശം. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മനോരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റുണ്ടാക്കി. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കിക്കിടത്തിയതായി അഞ്ജലി വെളിപ്പെടുത്തിയിരുന്നു. പിന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it