Flash News

ആര്‍എസ്എസ് ഇടിമുറിയിലെ പീഡനം: യുവതിയുടെ അമ്മയ്ക്കും അമൃതയിലെ ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

ആര്‍എസ്എസ് ഇടിമുറിയിലെ പീഡനം: യുവതിയുടെ അമ്മയ്ക്കും അമൃതയിലെ ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്
X

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് യുവതിയെ രണ്ട് വര്‍ഷത്തോളം ആര്‍എസ്എസ് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയും  അമൃതാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രഫസര്‍. ഡോ. എന്‍ ദിനേശനും ഉള്‍പ്പടെ 24 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. ആര്‍എസ്എസ് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ പീഡനത്തിനിരയായ തൃശൂര്‍ അരിയന്നൂര്‍ സ്വദേശിനി അഞ്ജലി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് കോടതി നടപടി.

പ്രതികള്‍ക്കെതിരേ വധശ്രമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. നേരത്തെ കേരള ഡിജിപിക്കും ഗുരുവായൂര്‍ സിഐക്കും അഞ്ജലി നല്‍കിയ പരാതി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഗണിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അഞ്ജലി സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അഞ്ജലിയുടെ അമ്മ വിനീത, അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍, അനിത, അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രഫസര്‍. ഡോ. എന്‍ ദിനേശന്‍, അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ്, കണ്ടാലറിയുന്ന 10 പേര്‍ക്കെതിരേയുമാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

മംഗലാപുരം അടക്കം ആറോളം ആര്‍എസ്എസ് ഇടിമുറികളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി കഴിഞ്ഞ ഏഴിനാണ് മോചിതയായത്. ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് പോലിസ് മോചിപ്പിച്ച് മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന അഞ്ജലി കഴിഞ്ഞ 24ന് കേരളത്തിലെത്തി. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിയും എന്‍സിഎച്ച്ആര്‍ഒയുടെ സഹായത്തോടെ നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ സഹായിച്ചത്.

മെയ് നാലിനാണ് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി  വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വീഡിയോ സന്ദേശം. പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായാണ് വീഡിയോ പകര്‍ത്തിയത്.

അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കി കിടത്തിയതായി യുവതി പരാതിയില്‍ പറയുന്നു. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it