ആര്‍എസ്എസിനെ നിരോധിക്കണം: അഅ്‌സംഖാന്‍

രാംപൂര്‍: ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി നേതാവുമായ അ്അസംഖാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആര്‍എസ്എസിനെ ഭീകരസംഘടനയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രകടിപ്പിക്കുന്ന തിരക്കിലാണ് ആര്‍എസ്എസ്. 1948ല്‍ മഹാത്മാഗാന്ധിയുടെ വധത്തിലേക്കു നയിച്ച അന്തരീക്ഷം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ഡല്‍ഹിയിലെയും ബിഹാറിലെയും തോല്‍വിക്കുശേഷം മോദി സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ നല്‍കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ മാത്രമേ നഷ്ടപ്പെട്ട പ്രഭാവം തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അവര്‍ വിശ്വസിക്കുന്നു. പ്രവാചകനെതിരേ കമലേഷ് തിവാരി നടത്തിയ പ്രസ്താവനയെ അദ്ദേഹം അപലപിച്ചു. സംസ്‌കാരമില്ലാത്തവനാണ് കമലേഷ്. അദ്ദേഹത്തിന്റെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it