ആരോപണങ്ങള്‍ നിഷേധിച്ച്  ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ട സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. സരിതയ്ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയോ എന്തെങ്കിലും നടത്തിക്കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആര്യാടന്റെ പിഎ കേശവനും ആരോപണം നിഷേധിച്ചു. സരിത പറയുന്നതു പച്ചക്കള്ളമാണെന്നായിരുന്നു കേശവന്റെ പ്രതികരണം.സോളാര്‍ പദ്ധതിക്കുവേണ്ടി മന്ത്രി ആര്യാടന് 25 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് സരിത സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയത്. ആര്യാടനെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. പദ്ധതിയെ അഭിനന്ദിച്ച മന്ത്രി ഉടന്‍ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ആറുമാസമായിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ അന്വേഷിച്ചു. അപ്പോഴാണ് മന്ത്രിയുടെ പിഎ കേശവന്‍ രണ്ടു കോടി രൂപ ആവശ്യപ്പെട്ടത്. ഔദ്യോഗികവസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണ് 25 ലക്ഷം നല്‍കിയതെന്നും സരിത മൊഴി നല്‍കി.
Next Story

RELATED STORIES

Share it