ആരോപണം അടിസ്ഥാനരഹിതം: എസ്എംസി എക്സിക്യൂട്ടീവ്
BY kasim kzm28 March 2018 4:50 AM GMT
kasim kzm28 March 2018 4:50 AM GMT
മുണ്ടിയെരുമ: കുട്ടികള്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാന രഹിതവും നുണയുമാണെന്ന് കല്ലാര്‍ എല്‍പി സ്കൂള്‍ എസ്എംസി എക്സിക്യൂട്ടീവും ഹെഡ്മിസ്ട്രസ്സും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശദീകരണം: എസ്എംസി ചെയര്മാന് താല്പര്യമുള്ള അര്‍ഹതയില്ലാത്ത ചിലരെ സ്കൂളിലെ താല്‍ക്കാലിക അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
താല്പര്യമുള്ള താല്‍ക്കാലിക അധ്യാപകനെ സ്ഥിരം അധ്യാപകന് വന്നപ്പോള്‍ പിരിച്ചുവിട്ടിരുന്നു. സ്കൂള്‍ബസില്‍ വന്നുകൊണ്ടിരുന്ന എസ്എംസി ചെയര്‍മാന്റെ രണ്ട് കുട്ടികളുടെ ഒരു വര്‍ഷത്തെ കുടിശികയായ ബസ് ഫീസ് ചോദിച്ചിരുന്നു. ഈ സ്കൂളിലെ അറബിക് അധ്യാപകന് നവമാധ്യമങ്ങളിലൂടെ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തെ ഉപജില്ലാതലത്തിലും വുദ്യാഭ്യാസ ജില്ലാതലത്തിലും അന്വേഷണം നടത്തിസ്കൂളില് നിന്ന് സ്ഥലംമാറ്റിയിരുന്നു. ഇതെല്ലാമാണ് സ്കൂളിനെതിരേ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. എസ്എംസി ചെയര്മാന് നവമാധ്യമങ്ങളിലൂടെ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുകയും എസ്എംസി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ കണക്കുകള്‍ ഉള്‍പ്പെടെ എല്ലാ കണക്കുകളും മാസം തോറും സബ്കമ്മറ്റികൂടി കണക്ക് പരിശോധിക്കുകയും എസ്എംസി എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കുകയും പൊതുയോഗത്തില്‍ പാസാക്കിയിട്ടുള്ളതുമാണ്. സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തി അഡ്മിഷന് കുറയ്ക്കാനും പൊതുവിദ്യാലയത്തെ നശിപ്പിക്കാനുമാണ് എസ്എംസി ചെയര്‍മാന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
താല്പര്യമുള്ള താല്‍ക്കാലിക അധ്യാപകനെ സ്ഥിരം അധ്യാപകന് വന്നപ്പോള്‍ പിരിച്ചുവിട്ടിരുന്നു. സ്കൂള്‍ബസില്‍ വന്നുകൊണ്ടിരുന്ന എസ്എംസി ചെയര്‍മാന്റെ രണ്ട് കുട്ടികളുടെ ഒരു വര്‍ഷത്തെ കുടിശികയായ ബസ് ഫീസ് ചോദിച്ചിരുന്നു. ഈ സ്കൂളിലെ അറബിക് അധ്യാപകന് നവമാധ്യമങ്ങളിലൂടെ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തെ ഉപജില്ലാതലത്തിലും വുദ്യാഭ്യാസ ജില്ലാതലത്തിലും അന്വേഷണം നടത്തിസ്കൂളില് നിന്ന് സ്ഥലംമാറ്റിയിരുന്നു. ഇതെല്ലാമാണ് സ്കൂളിനെതിരേ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. എസ്എംസി ചെയര്മാന് നവമാധ്യമങ്ങളിലൂടെ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുകയും എസ്എംസി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ കണക്കുകള്‍ ഉള്‍പ്പെടെ എല്ലാ കണക്കുകളും മാസം തോറും സബ്കമ്മറ്റികൂടി കണക്ക് പരിശോധിക്കുകയും എസ്എംസി എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അവതരിപ്പിക്കുകയും പൊതുയോഗത്തില്‍ പാസാക്കിയിട്ടുള്ളതുമാണ്. സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തി അഡ്മിഷന് കുറയ്ക്കാനും പൊതുവിദ്യാലയത്തെ നശിപ്പിക്കാനുമാണ് എസ്എംസി ചെയര്‍മാന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT