ആരവങ്ങള്‍ക്ക് എംവിആറില്ല; മകളുണ്ട്; പക്ഷേ...
BY Sumeera SMR26 Oct 2015 3:38 AM GMT
Sumeera SMR26 Oct 2015 3:38 AM GMT
ബഷീര്‍ പാമ്പുരുത്തി
കണ്ണൂര്‍: എംവിആര്‍ എന്ന മൂന്നക്ഷരം അറിയാത്ത, കേള്‍ക്കാത്ത കേരളീയരുണ്ടാവില്ല. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം. ഇടയ്ക്കുവച്ച് അതേ കമ്മ്യൂണിസ്റ്റുകാരോട് കൊമ്പുകോര്‍ത്ത ഒറ്റയാന്. ഒടുവില്‍ ആര്‍ക്കൊപ്പമെന്നു തെളിച്ചുപറയാതെ വിടവാങ്ങല്‍.
വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പെത്തുമ്പോള്‍ എംവിആറിന്റെ ഓര്‍മകള്‍ അലയടിക്കുന്നു. എംവിആറിന്റെ മകള്‍ എം വി ഗിരിജ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കാലങ്ങളോളം പിതാവിനെ വേട്ടയാടിയവര്ക്കൊപ്പമാണ് മകളുള്ളതെന്നത് ഒരുപക്ഷേ വിരോധഭാസമാവാം. എന്നാല്‍, ഊണിലും ഉറക്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പോരാടുമ്പോഴും എംവിആര്‍ കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നുവെന്നും പിതാവിനെ വഞ്ചിച്ച യുഡിഎഫിനോട് പകരം ചോദിക്കണമെന്നും മക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.
അതുകൊണ്ടു തന്നെയാണ് എംവിആറിന്റെ പഴയ തട്ടകത്തിലേക്കു മടങ്ങാന്‍ മക്കള്‍ തീരുമാനിച്ചത്. മുന്‍മന്ത്രിയും സിഎംപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വി രാഘവന്റെ മകള്‍ ഗിരിജ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടുന്നു.
ഒരുകാലത്ത് പിതാവിന് രാഷ്ട്രീയാഭയം നല്കിയ കോണ്‍ഗ്രസ്സിലെ കരുത്തന് കെ സുധാകരന്റെ നോമിനിയും എഐസിസി അംഗവുമായ സുമ ബാലകൃഷ്ണനോടാണ് കിഴുന്നയില്‍ ഗിരിജ ഏറ്റുമുട്ടുന്നത്.
എംവിആറിന്റെ മരണശേഷമാണ് അരവിന്ദാക്ഷന് വിഭാഗം പൂര്‍ണമായും എല്‍ഡിഎഫിലെത്തിയത്. എന്നാല്‍, മൂത്ത സഹോദരന് എം വി ഗിരീഷ്കുമാര്‍ യുഡിഎഫ് പക്ഷത്തുതന്നെ നിലയുറപ്പിക്കുകയാണ്. മാധ്യമപ്രവര്ത്തകന് എം വി നികേഷ് കുമാറിനു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതുമുന്നണി ടിക്കറ്റ് നല്‍കുമെന്നും ശ്രുതിയുണ്ട്.
കണ്ണൂര്‍: എംവിആര്‍ എന്ന മൂന്നക്ഷരം അറിയാത്ത, കേള്‍ക്കാത്ത കേരളീയരുണ്ടാവില്ല. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം. ഇടയ്ക്കുവച്ച് അതേ കമ്മ്യൂണിസ്റ്റുകാരോട് കൊമ്പുകോര്‍ത്ത ഒറ്റയാന്. ഒടുവില്‍ ആര്‍ക്കൊപ്പമെന്നു തെളിച്ചുപറയാതെ വിടവാങ്ങല്‍.
വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പെത്തുമ്പോള്‍ എംവിആറിന്റെ ഓര്‍മകള്‍ അലയടിക്കുന്നു. എംവിആറിന്റെ മകള്‍ എം വി ഗിരിജ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കാലങ്ങളോളം പിതാവിനെ വേട്ടയാടിയവര്ക്കൊപ്പമാണ് മകളുള്ളതെന്നത് ഒരുപക്ഷേ വിരോധഭാസമാവാം. എന്നാല്‍, ഊണിലും ഉറക്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പോരാടുമ്പോഴും എംവിആര്‍ കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നുവെന്നും പിതാവിനെ വഞ്ചിച്ച യുഡിഎഫിനോട് പകരം ചോദിക്കണമെന്നും മക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.
അതുകൊണ്ടു തന്നെയാണ് എംവിആറിന്റെ പഴയ തട്ടകത്തിലേക്കു മടങ്ങാന്‍ മക്കള്‍ തീരുമാനിച്ചത്. മുന്‍മന്ത്രിയും സിഎംപി സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വി രാഘവന്റെ മകള്‍ ഗിരിജ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടുന്നു.
ഒരുകാലത്ത് പിതാവിന് രാഷ്ട്രീയാഭയം നല്കിയ കോണ്‍ഗ്രസ്സിലെ കരുത്തന് കെ സുധാകരന്റെ നോമിനിയും എഐസിസി അംഗവുമായ സുമ ബാലകൃഷ്ണനോടാണ് കിഴുന്നയില്‍ ഗിരിജ ഏറ്റുമുട്ടുന്നത്.
എംവിആറിന്റെ മരണശേഷമാണ് അരവിന്ദാക്ഷന് വിഭാഗം പൂര്‍ണമായും എല്‍ഡിഎഫിലെത്തിയത്. എന്നാല്‍, മൂത്ത സഹോദരന് എം വി ഗിരീഷ്കുമാര്‍ യുഡിഎഫ് പക്ഷത്തുതന്നെ നിലയുറപ്പിക്കുകയാണ്. മാധ്യമപ്രവര്ത്തകന് എം വി നികേഷ് കുമാറിനു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതുമുന്നണി ടിക്കറ്റ് നല്‍കുമെന്നും ശ്രുതിയുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT