ആയിറ്റി കോളനിയില്‍ അനധികൃത മണ്ണെടുപ്പ്: വൈദ്യുതിത്തൂണുകള്‍ അപകടാവസ്ഥയില്‍
BY kasim kzm28 Jun 2018 5:18 AM GMT
kasim kzm28 Jun 2018 5:18 AM GMT
തൃക്കരിപ്പൂര്‍: ആയിറ്റി കോളനിയില്‍ മണ്ണെടുപ്പ് മൂലം വൈദ്യുതി തൂണുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കോളനിയില്‍ വൈദ്യുതി തൂണുകള്‍ക്കരികെ കുഴിച്ചുള്ള അനധികൃത മണലെടുപ്പ് മൂലം നാല് വൈദ്യുതി തൂണുകള്‍ ഏതുനേരവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്്. മഴകൂടി വരുന്നതോടെ അപകടം മുന്നില്‍ കണ്ടാണ് വൈദ്യുതി വിതരണം നിറുത്തിവെച്ചതെന്ന് വൈദ്യുതി അസി. എന്‍ജിനീയര്‍ കെ സഹജന് വ്യക്തമാക്കി. കോളനിയിലെ 25 വീടുകളെയും കോളനിക്ക് പുറത്തുള്ള ആറ് വീടുകളെയും വൈദ്യുതി മുടക്കം ബാധിക്കും. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കോളനിയില്‍ മണ്ണെടുപ്പ് അപകടം വിതക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത്, വില്ലേജ്, വൈദ്യുതി അധികൃതര്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പോലിസ് സഹായവും തേടി. എന്നാല്‍ അടുത്തദിവസവും തൂണുകള്‍ക്കരികില്‍ നിന്ന് അപകടകരമാം വിധം മണ്ണെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഫുട്ബാള്‍ ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ പോലിസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതേസമയം അപകടകരമായ മണ്ണെടുപ്പിനെതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. അപകടനിലയിലായ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വൈദ്യുതി അധികൃതര്‍ അറിയിച്ചു.
കോളനിയില്‍ വൈദ്യുതി തൂണുകള്‍ക്കരികെ കുഴിച്ചുള്ള അനധികൃത മണലെടുപ്പ് മൂലം നാല് വൈദ്യുതി തൂണുകള്‍ ഏതുനേരവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്്. മഴകൂടി വരുന്നതോടെ അപകടം മുന്നില്‍ കണ്ടാണ് വൈദ്യുതി വിതരണം നിറുത്തിവെച്ചതെന്ന് വൈദ്യുതി അസി. എന്‍ജിനീയര്‍ കെ സഹജന് വ്യക്തമാക്കി. കോളനിയിലെ 25 വീടുകളെയും കോളനിക്ക് പുറത്തുള്ള ആറ് വീടുകളെയും വൈദ്യുതി മുടക്കം ബാധിക്കും. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കോളനിയില്‍ മണ്ണെടുപ്പ് അപകടം വിതക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത്, വില്ലേജ്, വൈദ്യുതി അധികൃതര്‍ കോളനി സന്ദര്‍ശിച്ച് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പോലിസ് സഹായവും തേടി. എന്നാല്‍ അടുത്തദിവസവും തൂണുകള്‍ക്കരികില്‍ നിന്ന് അപകടകരമാം വിധം മണ്ണെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഫുട്ബാള്‍ ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ പോലിസും അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതേസമയം അപകടകരമായ മണ്ണെടുപ്പിനെതിരെ പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. അപകടനിലയിലായ തൂണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വൈദ്യുതി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT