ആന്ധ്രയ്ക്കു പ്രത്യേക പദവിയില്ല; മോദിയുടെ കോലം കത്തിച്ചു
BY Sumeera SMR24 Oct 2015 3:18 AM GMT
Sumeera SMR24 Oct 2015 3:18 AM GMT
വിജയവാഡ: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസ്ഥാനത്തിനു പ്രത്യേക പദവി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്സും സിപിഐയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
വിജയവാഡയിലെ ആന്ദ്ര രത്ന ഭവന് ഓഫിസിന് സമീപമാണ് മുന്‍ എംഎല്‍എമാരായ മല്ലാദി വിഷ്ണു, ദേവിനേനി നെഹ്റു എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. സംസ്ഥാനത്തിനു പ്രത്യേക പദവി നല്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് അവര്‍ അറിയിച്ചു. പോളാവാരം ജലസേചന പദ്ധതിക്കു കേന്ദ്രം ഫണ്ട് അനുവദിക്കണം, സംസ്ഥാനത്തെ പിന്നാക്ക ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
ഗുണ്ടൂരില്‍ വ്യാഴാഴ്ചയായിരുന്നു പുതിയ തലസ്ഥാനമായ അമരാവതിയുടെ തറക്കല്ലിടല്ച്ചടങ്ങ്. സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ പ്രഖ്യാപനമുണ്ടായില്ലെന്നു മല്ലാദി വിഷ്ണു പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തെ ധരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പദവി ആവശ്യം ഉന്നയിച്ച് ഒരാഴ്ച നീണ്ട പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണ അറിയിച്ചു. മോദി, ചന്ദ്രബാബു നായിഡു, വെങ്കയ്യ നായിഡു എന്നിവര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിജയവാഡയിലെ ആന്ദ്ര രത്ന ഭവന് ഓഫിസിന് സമീപമാണ് മുന്‍ എംഎല്‍എമാരായ മല്ലാദി വിഷ്ണു, ദേവിനേനി നെഹ്റു എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. സംസ്ഥാനത്തിനു പ്രത്യേക പദവി നല്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് അവര്‍ അറിയിച്ചു. പോളാവാരം ജലസേചന പദ്ധതിക്കു കേന്ദ്രം ഫണ്ട് അനുവദിക്കണം, സംസ്ഥാനത്തെ പിന്നാക്ക ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
ഗുണ്ടൂരില്‍ വ്യാഴാഴ്ചയായിരുന്നു പുതിയ തലസ്ഥാനമായ അമരാവതിയുടെ തറക്കല്ലിടല്ച്ചടങ്ങ്. സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ പ്രഖ്യാപനമുണ്ടായില്ലെന്നു മല്ലാദി വിഷ്ണു പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തെ ധരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പദവി ആവശ്യം ഉന്നയിച്ച് ഒരാഴ്ച നീണ്ട പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണ അറിയിച്ചു. മോദി, ചന്ദ്രബാബു നായിഡു, വെങ്കയ്യ നായിഡു എന്നിവര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT