ആനന്ദ് ശര്‍മയ്ക്ക് എബിവിപി മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മയ്ക്ക് എബിവിപിക്കാരുടെ മര്‍ദ്ദനം. ശനിയാഴ്ച രാത്രി രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.
അദ്ദേഹത്തിന്റെ ചെവിയില്‍ നിന്നു രക്തം വന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ വാര്‍ത്താക്കുറിപ്പിറക്കി. രാഹുല്‍ഗാന്ധിക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയെങ്കിലും പരിപാടി തടസ്സപ്പെടുത്താനായില്ല. തന്റെ രാജ്യത്ത് എന്റെ മുഖത്തിനു നേരെ കരിങ്കൊടി കാട്ടാന്‍ അവര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചെങ്കില്‍ അതില്‍ അഭിമാനമുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it