Flash News

ആദ്യം പശുവിനെ രക്ഷിച്ചു, പിന്നെയൊരു ചായ, ഗോരക്ഷകരുടെ മര്‍ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചത് പിന്നെ

ആദ്യം പശുവിനെ രക്ഷിച്ചു, പിന്നെയൊരു ചായ, ഗോരക്ഷകരുടെ മര്‍ദനമേറ്റയാളെ ആശുപത്രിയിലെത്തിച്ചത് പിന്നെ
X


രാജസ്ഥാനിലെ അള്‍വാറില്‍ ഗോരക്ഷരുടെ മര്‍ദനമേറ്റ് അക്ബര്‍ ഖാന്‍ എന്ന യുവാവ് മരിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്തു വന്നു. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസ് കുറ്റകരമായ ഉദാസീനത കാട്ടിയെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഗോരക്ഷകര്‍ അക്രമം കാണിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് നാലുമണിക്കൂറോളം കസ്റ്റഡിയില്‍ വച്ചശേഷമാണ് മര്‍ദനമേറ്റ് മരണാസന്നനായ യുവാവിനെ ആശുപത്രിയിലെത്തിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പോലിസ് യുവാവിനെ മര്‍ദിക്കുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായും റിപോര്‍ട്ടിലുണ്ട്.
സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത പശുക്കളെ സുരക്ഷിതമായ ഗോശാലയിലെത്തിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയാണ് പോലിസ് സംഘം ആദ്യം ചെയ്തത്. ഇതിനിടെ വാഹനത്തില്‍ വച്ച് പോലിസ് യുവാവിനെ മര്‍ദിക്കുന്നതും ചീത്തവിളിക്കുന്നതും കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. യുവാവ് വേദനിക്കുന്നതായി പരാതിപ്പെട്ടപ്പോള്‍ പോലിസുകാര്‍ തൊട്ടടുത്തുള്ള ചായക്കടയില്‍ നിന്ന്് നാല് ചായ ഓര്‍ഡര്‍ ചെയ്തു. അതിനു ശേഷം പശുക്കളെ കൊണ്ടുപോകാനുള്ള വാഹനത്തിനായി കാത്തു നിന്നു. പിന്നീട് യുവാവുമായി പോലിസ് സ്‌റ്റേഷനിലെത്തി. അതിനു ശേഷം ഗോശാലയിലേക്ക് പോയി. ഇതിനു ശേഷമാണ് പോലിസ് യുവാവുമായി ആശുപത്രിയിലെത്തുന്നത്.  ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. എഎഫ്‌ഐആറില്‍ രേഖപ്പെടുത്തിയതനുസരിച്ച് അര്‍ധരാത്രി 12.41നാണ് അക്രമസംഭവം അറിയിച്ചുകൊണ്ടുള്ള സന്ദേശം പോലിസിന് ലഭിക്കുന്നത്. പോലിസ് 1.20ന് സ്ഥലത്തെത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഘം ആശുപത്രിയിലെത്തുന്നത് എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.
ഹരിയാനയിലെ കൊലഗാവ് ഗ്രാമത്തില്‍ നിന്നു രാംഗഡിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരുകയായിരുന്നു അക്ബര്‍ ഖാനും സുഹൃത്തും. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഒരു സംഘം ആളുകള്‍ ഇരുവരെയും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it