ആടിക്കംപാറ ഇടിമിന്നല്‍ ഭീതിയില്‍
BY fousiya sidheek9 Nov 2017 4:18 AM GMT
fousiya sidheek9 Nov 2017 4:18 AM GMT
തളിപ്പറമ്പ്: ആടിക്കംപാറയിലെ സ്ട്രീറ്റ് നമ്പര്‍ 10, 12 ലെ വീടുകളില്‍ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം. മൂന്നുലക്ഷത്തോളം രൂപയുടെ ഗാര്‍ഹികോപകരണങ്ങള്‍ കേടായി. തുടര്‍ച്ചയായി ഈ പ്രദേശത്ത് ഇടിമിന്നലേല്ക്കുന്നതില് ആശങ്കയിലാണ് ജനങ്ങള്‍. സമീപത്തെ ജപ്പാന് കുടിവെള്ള പദ്ധതിയുടെ ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം മിന്നലിനെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും അപകടമില്ലാതെ ഭൂമിയിലേക്ക് കടത്തിവിടുകയും ചെയ്യാത്തതാണ് അപകടങ്ങള്‍ ഈ ഭാഗത്ത് പതിവാവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആടിക്കംപാറയിലെ കെ വി ദാമോദരന്‍, ഖാദര്‍ ഹാജി, സജിന, അഷ്കറലി തുടങ്ങിയവരുടെ വീടുകളിലെ ടിവി, കംപ്യൂട്ടര്‍, ഇന്വേര്ട്ടര്, ഫാന്‍, മിക്സി തുടങ്ങിയവയാണ് നശിച്ചത്. ജപ്പാന് കുടിവെള്ള പദ്ധതിയിലെ ഏറ്റവും വലിയ ടാങ്കാണ് ആടിക്കംപാറയിലേത്. 40 ലക്ഷം ലിറ്ററാണ് സംഭരണശേഷി. തളിപ്പറമ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണവേളയില്‍ തന്നെ നാട്ടുകാര്‍ അധികൃതരെ ആശങ്കയറിയിച്ചിരുന്നു. തുടര്‍ന്ന് ടാങ്കിനു മുകളില്‍ ശക്തിയേറിയ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചു. ഇത് പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവാണ് മിന്നലേല്ക്കുന്നതെന്നാണ് നാട്ടുകാരുടെ വാദം. ശക്തിയേറിയ മിന്നലില്‍ ടാങ്കിന് കേടുപറ്റിയാല്‍ സമീപത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാവുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. ജപ്പാന് കുടിവെള്ള ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT